Fincat

എസ് എസ് രാജമൗലിയുടെ ചിത്രത്തില്‍ ദുഷ്ടനായ കുംഭയായി പൃഥ്വിരാജ് സുകുമാരന്‍ , SSMB29ന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ റിലീസായി

എസ്.എസ്. രാജമൗലി-മഹേഷ് ബാബു-പൃഥ്വിരാജ്-പ്രിയങ്കാ ചോപ്ര ടീം ഒന്നിക്കുന്ന ചിത്രം ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംഷക്ക് വിരാമമിട്ട് ചിത്രത്തില്‍ പ്രിഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്ന ക്യാരക്റ്റര്‍ പോസ്റ്റര്‍ ഇന്ന് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. ഗ്ലോബ് ട്രോട്ടറിന്റെ ലോകത്തു നിന്നുള്ള കുംഭന്‍ എന്ന കഥാപാത്രമാണ് പ്രിഥ്വിരാജ് സുകുമാരന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

1 st paragraph

രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ഇതുവരെയുള്ള ഏറ്റവും അഭിലാഷമായ ലോകനിര്‍മ്മാണ സംരംഭമാണ് ഗ്ലോബ് ട്രോട്ടര്‍. ‘SSMB29’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. കണ്ടതില്‍ നിന്ന് വ്യത്യസ്തമായി ദുഷ്ടനും ക്രൂരനും ആജ്ഞാശക്തിയുള്ളതുമായ ഒരു എതിരാളിയായി പൃഥ്വിരാജ് കുംഭയായി മാറുന്നു. ഒരു ഹൈടെക് വീല്‍ചെയറില്‍ പൃഥ്വിരാജിനെ ഒരു പുതിയ കാലഘട്ടത്തിലെ വില്ലനായി പരിചയപ്പെടുത്തുന്നതായി പോസ്റ്ററില്‍ കാണിക്കുന്നു. എസ്.എസ്. രാജമൗലിയുടെ മുദ്ര പതിപ്പിച്ചിരിക്കുന്ന ഒരു കേന്ദ്ര കഥാപാത്രത്തെയാണ് പ്രിത്വിരാജിന്റെ കുംഭ പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. അദ്ദേഹം എപ്പോഴും തന്റേതായ ഒരു ലീഗിലാണ്. ഇത് ചിത്രത്തിന്റെ ഹൈപ്പിനെ അടുത്ത ലെവലിലേക്ക് മുന്നോട്ടു കൊണ്ടുപോകുന്നു. ആഗോളതലത്തില്‍ പ്രശംസ നേടിയതും ഓസ്‌കാര്‍ ജേതാവുമായ ആര്‍ആര്‍ആറിന് തൊട്ടുപിന്നാലെയാണ് എസ് എസ് രാജമൗലി ഈ ബ്രഹ്‌മാണ്ഡ ചിത്രവുമായി എത്തുന്നത്.

‘കുംഭയെ അവതരിപ്പിക്കുന്നു, ഞാന്‍ ഇതുവരെ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും സന്ഗീര്‍ണ്ണമായ കഥാപാത്രമാണിത്, മഹേഷ് ബാബു നിങ്ങള്‍ക്കായി ഞാന്‍ തയ്യാറാണ്. പ്രിയങ്കാ ചോപ്രാ ഗെയിം ആരംഭിക്കുന്നു, എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി’. പൃഥ്വിരാജ് ഇപ്രകാരം പോസ്റ്റര്‍ പങ്കുവച്ചു തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2nd paragraph

നവംബര്‍ 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടക്കുന്ന ലോഞ്ച് ഇവന്റ് ഇന്ത്യന്‍ സിനിമ കണ്ടതില്‍ ഏറ്റവും വലിയ ആഘോഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പ്രസ്തുത ചടങ്ങില്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പങ്കെടുക്കും.മഹേഷ് ബാബു, പൃഥ്വിരാജ്, പ്രിയങ്കാ ചോപ്ര എന്നിവര്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്. പി ആര്‍ ഓ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.