Fincat

തിരൂര്‍ ജില്ലാ ആശുപത്രിക്ക് അഭിമാന നേട്ടം; വന്‍കുടലില്‍ ക്യാന്‍സറിന് കാരണമാകുന്ന ദശ ശസ്ത്രക്രിയയില്ലാതെ നീക്കി

തിരൂര്‍ : തിരൂര്‍ ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയില്‍ കൊളോണോസ്‌കോപ്പി വഴി ആദ്യത്തെ പോളിപ്പെക്ടമി നടത്തി. ശരീരത്തിലെ രക്തം അകാരണമായി കുറയുന്നതുമായി ബന്ധപ്പെട്ട് പരിശോധനക്ക് വിധേയനായ 65 വയസ്സുള്ള തിരൂര്‍ സ്വദേശിക്കാണ് വിജയകരമായി ഈ ചികിത്സ നല്‍കിയത്. ആശുപത്രിയില്‍ നടത്തിയ കൊളോണോസ്‌കോപ്പി പരിശോധനയിലാണ് 4 സെന്റിമീറ്റര്‍ വലിപ്പമുള്ള വലിയ പോളിപ്പാണ് (ദശ) ഇദ്ദേഹത്തിന്റെ ശരീരത്തിലെ രക്തം കുറയാന്‍ കാരണമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രി ഗ്യാസ് എന്‍ട്രോളജിയില്‍ പുതുതായി സ്ഥാപിച്ച എപിസി കോട്ടറി മെഷീന്റെ സഹായത്തോടെ ഈ ദശ ശസ്ത്രക്രിയയില്ലാതെ മുഴുവനായും നീക്കം ചെയ്തു. വന്‍കുടലിലെ ക്യാന്‍സര്‍ സാധ്യത ഇതിലൂടെ മറികടന്നു.

1 st paragraph

മറ്റ് ക്യാന്‍സറുകളില്‍ നിന്നും വ്യത്യസ്തമായി വന്‍കുടലിലെ ക്യാന്‍സര്‍ ആരംഭിക്കുന്നത് പ്രധാനമായും ചെറിയ ദശകളില്‍ (പോളിപ്പ്) നിന്നാണ്. ഇത്തരം പോളിപ്പുകള്‍ 5 മുതല്‍10 വര്‍ഷം കൊണ്ടാണ് വന്‍കുടലിലെ ക്യാന്‍സര്‍ ആയി മാറുന്നത്. ഇവ കണ്ടെത്തുന്നതിലൂടെയും നീക്കം ചെയ്യുന്നതിലൂടെയും ഒരു പരിധിവരെ വന്‍കുടലിലെ ക്യാന്‍സര്‍ തടയുവാന്‍ സാധിക്കും. കേരള സര്‍ക്കാരിന്റെ പുതുതായി ആരംഭിച്ച ആരോഗ്യം ആനന്ദം തടയാം അര്‍ബുദം എന്ന പ്രോഗ്രാമിന്റെ ഒരു പ്രധാന ലക്ഷ്യം ഇതാണ്.

ആശുപത്രികളില്‍ ഇത്തരം സേവനങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്നത് കേരള ആരോഗ്യരംഗത്ത് വലിയ മുന്നേറ്റമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ അലിഗര്‍ ബാബു വ്യക്തമാക്കി. സംസ്ഥാന ആരോഗ്യവകുപ്പിന് കീഴില്‍ ഇത്തരമൊരു ചികിത്സ ആദ്യമായാണ് നടക്കുന്നത്. അത്യാധുനിക എന്‍ഡോസ്‌കോപിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇത്തരം പ്രൊസീജിയര്‍ ചെയ്യാനുള്ള വൈദഗ്ധ്യം ആശുപത്രിക്ക് വലിയ നേട്ടമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.

2nd paragraph

തിരൂര്‍ ജില്ലാ ആശുപത്രി ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം മേധാവി ഡോക്ടര്‍ മുരളി കൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ഈ പ്രൊസീജിയര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഡോ മുരളീകൃഷ്ണന്‍, ഡോ സലിം, സ്റ്റാഫ് നേഴ്‌സ് നീതു, എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍ റെമീസ, നഴ്‌സിംഗ് അസിസ്റ്റന്റ് ബാലകൃഷ്ണന്‍ എന്നിവര്‍ ഇതിന്റെ ഭാഗമായി.