Fincat

‘ഗസ്സ സിറ്റി പൂര്‍ണമായി നശിച്ചു, എല്ലാ കെട്ടിടങ്ങളും തകര്‍ന്നു; കുട്ടികള്‍ തത്ക്ഷണം മരിച്ചുവീഴുന്നു’; ഡോ.എസ്എസ് സന്തോഷ് കുമാര്‍

ഗസ്സ സിറ്റി പൂര്‍ണമായി നശിച്ചെന്ന് ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനിടെ ഗസ്സയില്‍ സേവനം ചെയ്ത മലയാളി ഡോക്ടര്‍ എസ് എസ് സന്തോഷ് കുമാര്‍. ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി മെഡിക്കല്‍ ടീമിന്റെ ഭാഗമായാണ് ഡോക്ടര്‍ എസ് എസ് സന്തോഷ് കുമാര്‍ ഗസയിലെ അല്‍ മവാസിയിലെ നാസര്‍ ആശുപത്രിയിലെത്തിയത്. വെടിനിര്‍ത്തലിന് ശേഷവും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ഗസ്സ സിറ്റിയിലുണ്ടായിരുന്ന എല്ലാ കെട്ടിടങ്ങളും ഇസ്രയേല്‍ തകര്‍ത്തുവെന്ന് ഡോ. സന്തോഷ് പറഞ്ഞു.

1 st paragraph

ഗസ്സ സിറ്റി വാസയോഗ്യമല്ലാത്ത നിലയിലേക്ക് മാറി. എല്ലാ കെട്ടിടങ്ങളും ഇടിച്ചുനിരത്തി തരിശ് നിലമായി മാറിയെന്ന് സന്തോഷ് പറയുന്നു. കൂട്ടാപാലായനമാണ് ഇവിടെ നിന്ന് നടന്നത്. ഒരു മിസൈല്‍ വന്ന് വീണ് കഴിഞ്ഞാല്‍ നൂറു കണക്കിന് ആളുകളാണ് മരിച്ചു വീഴുന്നത്. ഒരു ടെന്റില്‍ 25 ആളുകള്‍ വരെയാണ് താമസിക്കുന്നത്. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ പോലെയാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഭക്ഷണം പോലും ജനങ്ങള്‍ക്ക് ലഭിക്കാത്ത സാഹചര്യമാണെന്ന് ഡോക്ടര്‍ സന്തോഷ് പറയുന്നു.

ഗസ്സയിലെ ജനജീവിതത്തില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടില്ല. എല്ലാ ദിവസവും റെഡ് ഏരിയയില്‍ മാത്രം 50 മുതല്‍ 100 വരെ ആളുകളാണ് മണിക്കൂറില്‍ എത്തുന്നത്. കുട്ടികളുടെ മരണമാണ് വിഷമകരം. കുട്ടികളുടെ മൃതദേഹം കൂട്ടിയിട്ട് കഴുത വണ്ടിയിലാണ് എത്തിക്കുന്നത്. കുട്ടികളുടെ ശരീരത്തിലേക്ക് അമ്പതിലേറെ ബുള്ളറ്റുകളാണ് തറയ്ക്കുന്നത്. തത്ക്ഷണം കുട്ടികള്‍ മരിച്ചുവീഴുകയാണെന്ന് ഡോ. സന്തോഷ് പറയുന്നു.

2nd paragraph

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ നമ്മുക്ക് താത്പര്യമുള്ള രീതിയ്ക്ക് ചരിത്രം എടുക്കരുത്. ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമുണ്ടാകു എന്നതാണ് വേണ്ടത്. മനുഷ്യന് ദുര്‍ഗതിയ്ക്ക് അവസാനിച്ചേ മതിയാകൂവെന്ന് സന്തോഷ് പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ കഴിയുന്ന ടെന്റുകള്‍ വരെ ആക്രമിച്ചു. ടെന്റുകളില്‍ വരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നുവെന്ന് സന്തോഷ് പറഞ്ഞു. മരുന്ന് കിട്ടാതെയും ഭക്ഷണം കിട്ടാതെയും നിരവധി പേരാണ് ഗസ്സയില്‍ മരിച്ചു വീഴുന്നത്. 50 ശതമാനമാണ് നവജാത ശിശുക്കളുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രികളില്‍ ജോലി ചെയ്യുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ദുര്‍ബലമായ കാരണങ്ങള്‍ കൊണ്ടാണ് ഇപ്പോള്‍ ആക്രമണം നടത്തികൊണ്ടിരിക്കുന്നതെന്ന് ഡോ.എസ്എസ് സന്തോഷ് പറഞ്ഞു.

രണ്ടാം ഘട്ട വെടിനിര്‍ത്തലില്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല. ഗസ്സയിലെ ജനങ്ങള്‍ നിലവില്‍ 20 കിലോമീറ്ററിനുള്ളിലേക്ക് ചുരുങ്ങി. ഇനി അവര്‍ അവിടെ തുടരാനാണ് സാധ്യത. എല്ലാവരെയും ഒഴിപ്പിച്ച് എടുക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് അദേഹം പറഞ്ഞു. അടുത്ത യാത്ര സുഡാനിലേക്കാകുമെന്ന് ഡോ.എസ്എസ് സന്തോഷ് പറഞ്ഞു. അവിടെ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. സുഡാനിലെ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ വഴിയാണ് വിവരങ്ങള്‍ ലഭിക്കുന്നത്. ഗസ്സയിലേതിനേക്കാള്‍ ഗുരുതരമായ സാഹചര്യമാണ് സുഡാനിലെ കാര്യങ്ങളെന്ന് ഡോ. സന്തോഷ് കൂട്ടിച്ചേര്‍ത്തു.