Fincat

ആഭിചാരക്രിയയുടെ പേരിൽ യുവതിയെ മദ്യം കഴിപ്പിച്ചും പൊള്ളലേൽപ്പിച്ചും ക്രൂരപീഡനം; ഭർത്താവടക്കം മൂന്ന് പേർ അറസ്റ്റിൽ

കോട്ടയം തിരുവഞ്ചൂരിൽ ആഭി ചാരക്രിയയുടെ പേരിൽ യുവതിക്ക് ക്രൂരപീഡനം നേരിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

1 st paragraph

ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിൽ പൊള്ളലേൽപ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ഒപ്പം ബീഡി വലിപ്പിച്ചതായും യുവതിയുടെ പ രാതിയിൽ പറയുന്നു. കഴിഞ്ഞ നവംബർ രണ്ടിന് നടന്ന സംഭവ ത്തിൽ മന്ത്രവാദി പത്തനംതിട്ട പെരുംതുരുത്തി മാടാച്ചിറ വീട്ടിൽ ശിവദാസ് (ശിവൻ തിരുമേനി- 54), യുവതിയുടെ ജീവിത പങ്കാളി തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽ ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവർ അറസ്റ്റിലായിട്ടുണ്ട്.

മണിക്കൂറുകൾ നീണ്ട ആഭി ചാരക്രിയക്കിടെ യുവതിയുടെ മുടിയിൽ ആണി ചുറ്റി മന്ത്രവാദി തടിയിൽ തറച്ചു. ഇതോടെ മുടി മുറിഞ്ഞുപോയതായി യു വതി പറയുന്നു.

2nd paragraph

മദ്യം നൽകിയശേഷം ബിഡി വലിപ്പിച്ചു. പിന്നീട് ശരീരം പൊള്ളിച്ചതോടെ ബോധര ഹിതയായതായും യുവതി പ റയുന്നു. മന്ത്രവാദിയെ വീട്ടിലെത്തിച്ച് അഖിലിന്റെ മാതാവ് കേസിൽ പ്രതിയാണെങ്കിലും ഒളിവിലാണ്. അമ്മയാണ് മന്ത്രവാദിയെ കൊണ്ടുവന്നതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. കോട്ടയം നാഗമ്പടം സ്വദേ ശിയായ പെൺകുട്ടി കഴിഞ്ഞ മൂന്ന് വർഷമായി അഖിലുമായി ഇഷ്ടത്തിലായിരുന്നു.

ഇരു വീട്ടുകാർക്കും വിവാ ഹത്തിന് താല്പര്യക്കുറവില്ലായിരുന്നുവെങ്കിലും മന്ത്രവാദി യുടെ നിർദ്ദേശ പ്രകാരം ദോഷ മുണ്ടെന്ന് പറഞ്ഞ് വിവാഹം നീട്ടി വെച്ചു. എന്നാൽ, വീട്ടുകാരുടെ സമ്മത ത്തോടെ യുവതിയെ കഴിഞ്ഞ

സെപ്റ്റംബറിൽ അഖിലിന്റെ മണർകാട് നാലുമണിക്കാറ്റിന് സമീപമുള്ള വീട്ടിൽ കൊണ്ടു വന്നു. അടുത്ത ദിവസം വിവാഹം രജിസ്റ്റർ ചെയ്യാനാരിക്കെയാ ണ് അമ്മയുടെ സഹോദരിയുടെ അടക്കം എട്ട് ദുരാത്മാക്കൾ പെൺകുട്ടിയുടെ ശരീരത്തിലുണ്ടെന്ന് പറഞ്ഞ് ആഭിചാര ക്രിയ നടത്തിയതായി പറയുന്നത്.

ഉച്ചത്തിൽ പാട്ട് വെച്ച ശേഷ മായിരുന്നു മന്ത്രവാദം. ഈ സമയം വീട്ടിലുണ്ടായിരുന്ന അഖിൽ ദാസിന്റെ സഹോദരി പീഢ നദൃശ്യങ്ങൾ ഫോണിൽ പകർ ത്തിയിരുന്നു.

ഇത് പിന്നീട് ഡിലീറ്റ് ചെയ്തു വെങ്കിലും ദൃശ്യങ്ങൾ പോലീസ് വീണ്ടെടുത്ത് പരിശോധിച്ചു. യുവതിയുടെ പിതാവാണ് പൊലീസിൽ പരാതിപ്പെട്ടത്.