Fincat

ബാറില്‍ കയറി മദ്യപിച്ചത് വീട്ടില്‍ അറിയിച്ചു, ആലപ്പുഴയില്‍ അയല്‍വാസിയെ കല്യാണ വീട്ടിലിട്ട് കുത്തി; പ്രതിക്ക് 3 വര്‍ഷം കഠിനതടവ്, പിഴ

ചേര്‍ത്തല: ബാറിലിരുന്ന് മദ്യപിച്ച വിവരം വീട്ടില്‍ അറിയിച്ചതിലുള്ള വിരോധം കാരണം അയല്‍വാസിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വാരണം ഷാന്‍ നിവാസില്‍ ഷാനിനെയാണ് ചേര്‍ത്തല അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കുമാരി ലക്ഷ്മി എസ് ശിക്ഷിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാര്‍ഡില്‍ വേഗത്തില്‍ വീട്ടില്‍ അഭിലാഷിനെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ച കേസിലാണ് ശിക്ഷ.

1 st paragraph

2018 ഡിസംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുത്തനമ്പലം റോഡില്‍ കേളോത്ത് ജങ്ഷന് സമീപത്തെ കല്യാണവീട്ടില്‍ പോയ അഭിലാഷിനെ അവിടെയെത്തിയ പ്രതി മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിചയത്തിലുള്ള യുവാക്കള്‍ ബാറിലിരുന്ന് മദ്യപിക്കുന്ന വിവരം വീട്ടില്‍ വിളിച്ചറിയിച്ചതിനുള്ള വിരോധത്തിലാണ് ആക്രമണം നടത്തിയതെന്നാണ് കേസ്. മുഹമ്മ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ രണ്ടും മൂന്നും പ്രതികളായിരുന്ന ഗിരീഷ്, സുഖലാല്‍ എന്നിവരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു.

മുഹമ്മ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടോള്‍സന്‍ പി ജെ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 27 സാക്ഷികളെ പ്രോസിക്യൂഷനു വേണ്ടി വിസ്തരിച്ചു. കോടതി വിചാരണ നടപടികള്‍ സബ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ ഏകോപനം നടത്തി. അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ രാധാകൃഷ്ണന്‍ ജി പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

 

2nd paragraph