തമിഴ്നാടിനും ആന്ധ്രാപ്രദേശിനും പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മിഷൻ

തമിഴ്നാടിനും ആന്ധ്രാപ്രദേശിനും പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മിഷൻ. ഡിറ്റ്‌വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. ചെന്നൈയിലും ,തിരുവള്ളൂരും റെഡ് അലേർട്ടാണ്. ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

അതേസമയം ഡിറ്റ്‍വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും ശ്രീലങ്കയിലും ഇന്തോനേഷ്യയിലും തായ്ലന്റിലുമായി മരണം ആയിരം കടന്നു. ഇന്തോനേഷ്യയിൽ മാത്രം മരണസംഖ്യ 600 കടന്നു. ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്റ് അനുര കുമാര ദിസനായകെ അറിയിച്ചു.
2.2 കോടി ജനങ്ങൾ ജീവിക്കുന്ന ശ്രീലങ്കയിൽ തലസ്ഥാനമായ കൊളംബോ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രളയത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. 7.2 കോടി ജനസംഖ്യയുള്ള തായ്‍ലാന്റിലെ സോങ്ഖല പ്രവശ്യയെയാണ് പ്രളയം വൻതോതിൽ ബാധിച്ചത്. ശ്രീലങ്കയിലും ഇന്തോനേഷ്യയിലും പ്രളയബാധിതർക്ക് ഭക്ഷണം എത്തിക്കാൻ സൈന്യത്തെ നിയോഗിച്ചു കഴിഞ്ഞു.

