Fincat

കാനത്തില്‍ ജമീല എം എൽ എയുടെ ഖബറടക്കം ഇന്ന്

കഴിഞ്ഞ ദിവസം അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക.

1 st paragraph

രാവിലെ 8 മണിക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം നടത്തും .11 മണിയ്ക്ക് കൊയിലാണ്ടി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തലക്കുളത്തൂരിലേക്ക് കൊണ്ടുപോകും.

ശനിയാഴ്ച രാത്രി 8.40 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി ഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്.

2nd paragraph

വാര്‍ഡ് മെമ്പറായി തുടങ്ങി ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലെല്ലാം ഭരണമികവ് തെളിയിച്ച് നിയമസഭാംഗം വരെയെത്തിയ നേതാവാണ് ജമീല. യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച ജമീല വെല്ലുവിളികള്‍ ഏറെ നേരിട്ടാണ് ചെറുപ്രായത്തില്‍ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവമായത്. നിലവില്‍ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്.

ലാളിത്യം കൊണ്ട് പൊതുസമ്മിതി നേടിയ കാനത്തില്‍ ജമീല രാഷ്ട്രീയത്തിന് അതീതമായി ഊഷ്മളമായ സൗഹൃദം സൂക്ഷിച്ചു. നിയമസഭയുടെ അവസാന സെഷനിലും സജീവമായിരുന്ന കാനത്തില്‍ ജമീലയുടെ വിയോഗം അപ്രതീക്ഷിതമാണ്. എന്നും ജനപക്ഷത്ത് നിലപാടുറപ്പിച്ച വനിതാനേതാവായിരുന്നു കാനത്തില്‍ ജമീല.