Fincat

രാഹുല്‍ ഈശ്വറിന് ഇന്ന് നിര്‍ണായകം, ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ നല്‍കിയ ജാമ്യഹര്‍ജി ഇന്ന് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി പരിഗണിക്കും. നേരത്തെ സെഷന്‍സ് കോടതിയില്‍ രാഹുല്‍ ഈശ്വര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഇത് ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കീഴ്‌ക്കോടതിയില്‍ മറ്റൊരു ഹര്‍ജി നല്‍കിയത്.

1 st paragraph

രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ രാഹുലിനെ ഇന്നലെ ഉച്ചയ്ക്ക് ശേഷം തിരികെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചിരുന്നു. സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില അഞ്ചാം പ്രതിയാണ് രാഹുല്‍ ഈശ്വര്‍. കേസിലെ നാലാം പ്രതിയായ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി, സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കാനായി മാറ്റിവെച്ചിരുന്നു. എന്നാല്‍ ജഡ്ജി ഇന്ന് അവധിയായതിനാല്‍ ചുമതലയുള്ള മറ്റൊരു കോടതിയിലാണ് ഹര്‍ജി വരിക. കേസ് പരിഗണിച്ച ശേഷം മാറ്റിവെക്കാനാണ് സാധ്യത.

അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വറിന്റെ വാദം. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും വാദമുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജയിലില്‍ അയച്ചത് മുതല്‍ നിരാഹാരത്തിലാണ് രാഹുല്‍ ഈശ്വര്‍. പൊലീസ് കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് രാഹുല്‍ ഈശ്വറിന്റെ നിരാഹാര സമരം. വെള്ളം മാത്രം മതിയെന്നാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കുകയും ചെയ്തു. ക്ഷീണിതനെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ച് രാഹുലിന് ഡ്രിപ്പ് നല്‍കിയിരുന്നു.

2nd paragraph

പരാതിക്കാരിക്കെതിരായ സൈബര്‍ അധിക്ഷേപ പരാതിയില്‍ സംസ്ഥാനത്താകെ ഇതുവരെ 20 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൈബര്‍ ആക്രമണക്കേസുകളില്‍ പൊതുവെ പൊലീസ് സ്വീകരിക്കാറുള്ള നിലപാടല്ല രാഹുല്‍ ഈശ്വരന്റെ കാര്യത്തില്‍ പൊലീസ് സ്വീകരിച്ചിട്ടുള്ളത്. രാഹുല്‍ ഈശ്വറിനെതിരായ കേസില്‍ അതിവേഗ നടപടികളുമായാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് മുന്നോട്ടുപോകുന്നത്. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് പരമാവധി തെളിവ് ശേഖരിക്കാനാണ് പൊലീസ് തീരുമാനം.