Fincat

സമ്മര്‍ദ തന്ത്രവുമായി അമേരിക്ക; ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്

 

ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്കുമേല്‍ 25 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഈ നീക്കം ഇറാന് സമ്മര്‍ദമുണ്ടാക്കിയേക്കും. ഈ അധിക തീരുവ ഉടന്‍ പ്രാബല്യത്തില്‍ വരും എന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇറാനില്‍ സൈനിക നടപടിക്ക് മടിക്കില്ലെന്ന പ്രതികരണത്തിന് പിന്നാലെയാണ ട്രംപിന്റെ തീരുവ പ്രഖ്യാപനം. അതേസമയം, അമേരിക്കയുമായി യുദ്ധത്തിന് പോലും തയ്യാറാണെങ്കിലും ചര്‍ച്ചകള്‍ക്കും സന്നദ്ധമാണെന്നാണ് ഇറാന്റെ നിലപാട്. പരസ്പര ബഹുമാനത്തോടെയാകണം ചര്‍ച്ചകളെന്നാണും ഇറാന്‍ വ്യക്തമാക്കുന്നു.

1 st paragraph

സൈനിക നടപടി ആലോചിക്കുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവനയോടാണ് ഇറാന്റെ പ്രതികരണം. ട്രംപിന്റെ പ്രസ്താവനകള്‍ പ്രക്ഷോഭകാരികള്‍ക്ക് പ്രോത്സാഹനമാകുന്നുവെന്നാണ് ആരോപണം. ഇതിനിടെ, ഇറാനില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ അനുസ്മരിച്ച് ദേശീയ ദുഃഖാചരണം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സുരക്ഷാ സേനയിലെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടനാന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, രാജ്യത്തെ പ്രക്ഷോഭങ്ങളെ തുടര്‍ന്നുള്ള സമ്മര്‍ദം മറികടക്കാന്‍ ഇറാനില്‍ നീക്കങ്ങള്‍ സജീവമാണ്. തലസ്ഥാനമായ ടെഹറാനില്‍ വന്‍ ഭരണകൂട അനുകൂല റാലി നടന്നു. റാലിയില്‍ 10 ലക്ഷത്തില്‍ അധികംപേര്‍ പങ്കെടുത്തതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഷാ വംശത്തിലെ അനന്തരാവകാശിയായ റിസ പഹ്ലവിക്കെതിരെയും മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു. ടെഹ്‌റാനിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.പ്രധാന കേന്ദ്രങ്ങളിലും പ്രദേശങ്ങളിലുമായി പൊലീസ് പട്രോളിംഗ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലണ്ടനിലെ ഇറാന്‍ എംബസിക്ക് പുറത്ത് പ്രതിഷേധം നടന്നിരുന്നു. ലണ്ടനിലെ ഇറാനിയന്‍ എംബസിക്ക് പുറത്ത് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ഇറാനിയന്‍ പതാകകളുടെ ചിത്രങ്ങള്‍ കത്തിക്കുകയും ചെയ്തു.

2nd paragraph