Kavitha

സൗദിയുടെ പണം, പാകിസ്ഥാന്റെ ആണവായുധം, തുര്‍ക്കിയുടെ സൈന്യം; നാറ്റോ മാതൃകയില്‍ നീക്കവുമായി ഇസ്ലാമിക രാജ്യങ്ങള്‍

യൂറോപ്യന്‍ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോ മാതൃകയില്‍ സഖ്യരൂപീകരണക്കിമ് സൗദി അറേബ്യ-പാകിസ്ഥാന്‍-തുര്‍ക്കി രാജ്യങ്ങള്‍ ചര്‍ച്ച നടത്തുന്നതായി ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട്. നിലവിലെ സൗദി അറേബ്യ-പാകിസ്ഥാന്‍ സുരക്ഷാ സഖ്യത്തിന്റെ ഭാഗമാകാന്‍ തുര്‍ക്കി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ദ്ദിഷ്ട ഉടമ്പടി, നാറ്റോയുടെ ആര്‍ട്ടിക്കിള്‍ അഞ്ചിന് സമാനമായി, ഒരു അംഗ രാജ്യത്തിനെതിരെയുള്ള ഏതെങ്കിലും ആക്രമണം എല്ലാവര്‍ക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് പ്രസ്താവിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

1 st paragraph

സൗദിയും പാകിസ്ഥാനും തമ്മില്‍ ആദ്യം ഒപ്പുവച്ച കരാര്‍ ഇപ്പോള്‍ തുര്‍ക്കിയെ ഉള്‍പ്പെടുത്തി കാര്യമായി പരിഗണിക്കുന്നു. സൗദി അറേബ്യ സാമ്പത്തിക പിന്തുണയും പാകിസ്ഥാന്‍ ആണവ പ്രതിരോധവും തുര്‍ക്കി മിസൈല്‍ അടക്കമുള്ള സൈനിക സഹായവും സംഭാവന ചെയ്യും തുര്‍ക്കി സൈനിക വൈദഗ്ധ്യവും തദ്ദേശീയ പ്രതിരോധ വ്യവസായവും ഉള്‍പ്പെടുത്തുമെന്ന് അങ്കാറ ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് ടെപാവ് (TEPAV) ലെ തന്ത്രജ്ഞനായ നിഹാത് അലി ഓസ്‌കാന്‍ പറഞ്ഞു.

മേഖലയില്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കും ഇസ്രായേലിനും മുന്‍ഗണന നല്‍കുന്നതിനാല്‍, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ സുഹൃത്തുക്കളെയും ശത്രുക്കളെയും തിരിച്ചറിയുന്നതിനുള്ള പുതിയ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കുകയാണെന്നും ഓസ്‌കാന്‍ പറഞ്ഞു. ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവയിലുടനീളം സൗദി അറേബ്യയുടെയും പാകിസ്ഥാന്റെയും തന്ത്രപരമായ താല്‍പ്പര്യങ്ങളുമായി തുര്‍ക്കിയുടെ താല്‍പ്പര്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, വിപുലീകരിച്ച സഖ്യം ചുവടുവയ്പ്പാണെന്ന് വിദഗ്ധര്‍ പറയുന്നു.

2nd paragraph

മൂന്ന് രാജ്യങ്ങളും ഇതിനകം തന്നെ കൂടുതല്‍ അടുത്ത ഏകോപനം ആരംഭിച്ചിട്ടുണ്ടെന്നും ഈ ആഴ്ച ആദ്യം അങ്കാറയില്‍ അവരുടെ ആദ്യത്തെ നാവിക യോഗം നടത്തിയെന്നും പറയുന്നു. യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിലെ ദീര്‍ഘകാല അംഗമാണ് തുര്‍ക്കി. സൗദി അറേബ്യയും തുര്‍ക്കിയും ഷിയാ ഭൂരിപക്ഷ ഇറാനെക്കുറിച്ച് ആശങ്കകള്‍ പങ്കിടുകയും സൈനിക നടപടിയെ പിന്തുണക്കുകയും ചെയ്യുന്നു. സുന്നി നേതൃത്വത്തിലുള്ള സിറിയയെ പിന്തുണയ്ക്കുന്നതിലും പലസ്തീന്‍ രാഷ്ട്രത്തെ വാദിക്കുന്നതിലും ഇരുരാജ്യങ്ങളും യോജിപ്പിലാണ്.

അതേസമയം, പാകിസ്ഥാനുമായുള്ള തുര്‍ക്കിയുടെ പ്രതിരോധ ബന്ധവും ശക്തിപ്പെടുത്തി. പാകിസ്ഥാന്‍ നാവികസേനയ്ക്കായി അങ്കാറ കോര്‍വെറ്റ് യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നു. പാകിസ്ഥാന്റെ ഡസന്‍ കണക്കിന് എഫ് -16 യുദ്ധവിമാനങ്ങള്‍ തുര്‍ക്കി നവീകരിച്ചു. സൗദിയുമായി പാകിസ്ഥാന്‍ ഡ്രോണ്‍ സാങ്കേതികവിദ്യ പങ്കിടുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ഈ ത്രികക്ഷി പ്രതിരോധ ചര്‍ച്ചകള്‍ എന്നത് ശ്രദ്ധേയം. ഓപ്പറേഷന്‍ സിന്ദൂറില്‍ തുര്‍ക്കി പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചിരുന്നു. അതുകൊണ്ട് നീക്കങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നു.