ആക്രമണം തുടര്‍ന്ന് ഇറാനും ഇസ്രയേലും; ആക്രമണം നിര്‍ത്താതെ ആണവ വിഷയത്തില്‍ ചര്‍ച്ചയില്ലെന്ന് ഇറാന്‍

ടെല്‍ അവീവ്/തെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഒന്‍പതാം ദിവസത്തിലേയ്ക്ക് കടക്കവെ ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ 15 യുദ്ധവിമാനങ്ങള്‍ ഉപയോ?ഗിച്ച് 30ലേറെ ആയുധങ്ങള്‍ പ്രയോ?ഗിച്ചതായാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഇറാനിലെ ഇസ്ഫഹാന്‍, തെഹ്‌റാന്‍ എന്നിവിടങ്ങളില്‍ ആകാശത്ത് സ്‌ഫോടനം ഉണ്ടാകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നജഫബാദ് ന?ഗരത്തിലെ വ്യോമപ്രതിരോധ സംവിധാനം ഇസ്രയേല്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതും മാലാഡ് പ്രവിശ്യയില്‍ സ്‌ഫോടനം ഉണ്ടാകുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ ഇറാനിലെ ക്വോമില്‍ ആള്‍ത്താമസമുള്ള കെട്ടിടത്തില്‍ ഇസ്രയേലിന്റെ യുദ്ധവിമാനം ബോംബാക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തിന്റെ 17-ാം തരം?ഗമാണ് ഏറ്റവും ഒടുവില്‍ നടന്നതെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ഇസ്രയേലിലെ പ്രധാനന?ഗരങ്ങളായ ഹൈഫ, ടെല്‍അവീവ്, ബീര്‍ഷേബ എന്നിവിടങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. ആക്രമണങ്ങളില്‍ 17ഓളം പേര്‍ക്ക് പരിക്ക് പറ്റിയതായും രണ്ട് പേരുടെ നില ?ഗുരുതരമാണെന്നുമാണ് ഇറാന്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ഇറാന്‍ അഞ്ച് മിസൈലുകള്‍ തൊടുത്തതായും എന്നാല്‍ ഒരെണ്ണം പോലും മധ്യ ഇസ്രയേലില്‍ പതിച്ചതായി റിപ്പോര്‍ട്ട് ഇല്ലെന്നാണ് ഇസ്രയേല്‍ ഔദ്യോ?ഗിക മാധ്യമമായ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ ഇസ്രയേലില്‍ ഇറാന്‍ സാല്‍വോ മിസൈലുകള്‍ ആക്രമണത്തിന് ഉപയോ?ഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. ടെല്‍ അവീവിലെ ഹോലോണില്‍ ഇറാന്‍ ആക്രമണത്തില്‍ ഒരു കെട്ടിടത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ കെട്ടിടത്തില്‍ മിസൈല്‍ നേരിട്ട് പതിച്ചതാണോ അതോ മിസൈല്‍ അവശിഷ്ടം അപകടമുണ്ടാക്കിയതാണോ എന്നതില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും ഒടുവില്‍ നടന്ന ഇറാന്റെ ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട് ഇല്ലെന്നാണ് ഇസ്രയേലിന്റെ അടിയന്തര സേവന വിഭാ?ഗം പറയുന്നത്. മധ്യ ഇസ്രയേലിലെ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് തീപിടിച്ചതൊഴിച്ചാല്‍ മറ്റ് അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അടിന്തര സേവന വിഭാ?ഗം പറയുന്നത്.

ഇതിനിടെ ഇറാന്റെ ആണവ പദ്ധതികള്‍ സമാധാനപരമായാണെന്നും ഇസ്രയേല്‍ ആക്രമണം നിര്‍ത്താതെ ആണവ ചര്‍ച്ചയ്ക്കില്ലെന്നും ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അ?രാ?ഗ്ചി വ്യക്തമാക്കി. ഇതിനിടെ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്ന ഇസ്രയേലിന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി രം?ഗത്തെത്തിയിട്ടുണ്ട്. ഇറാന്റെ നതാന്‍സ് ആണവ കേന്ദ്രത്തിനെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണം ആണവ-രാസ മലിനീകരണത്തിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ നതാന്‍സ് ആണവ നിലയത്തിന് പുറത്ത് ആണവവികിരണത്തിന്റെ സൂചനകളൊന്നുമില്ലെന്നും ഏജന്‍സി വ്യക്തമാക്കി. ഇറാന്‍ അണുവായുധം ഉണ്ടാക്കുന്നതിന് തെളിവില്ലെന്ന അമേരിക്കന്‍ ദേശീയ ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡിന്റെ പ്രസ്താവന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിയിട്ടുണ്ട്.