Fincat

വൈറ്റ് ഹൗസിനു സമീപം വെടിവയ്പ്, രണ്ട് സൈനികര്‍ക്ക് ഗുരുതര പരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ 2 സൈനികര്‍ക്ക് ഗുരുതര പരിക്ക്. നാഷനല്‍ ഗാര്‍ഡ്‌സ് അംഗങ്ങളാണ് പരിക്കേറ്റ സൈനികര്‍. അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കു പരുക്കുണ്ട്. വെടിവയ്പ്പിനെ തുടര്‍ന്ന് വൈറ്റ് ഹൗസ് അടക്കുകയും പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

1 st paragraph

അക്രമി നേരെയെത്തി വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റ സൈനികരില്‍ ഒരാള്‍ സ്ത്രീയാണ്. വെസ്റ്റ് വെര്‍ജീനിയ സ്വദേശികളാണ് ഇരുവരും. അക്രമിയെ കസ്റ്റഡിയില്‍ എടുത്തതായി എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ വിശദമാക്കി. 2021 ല്‍ അമേരിക്കയില്‍ എത്തിയ 29 കാരനായ അഫ്ഗാന്‍ പൗരനാണ് അക്രമിയെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ ഒറ്റയ്ക്കാണ് പ്രവര്‍ത്തിച്ചതെന്നാണ് വിലയിരുത്തല്‍. വെറ്റ് ഹൗസില്‍ നിന്ന് ഏറെ അകലെയല്ലാതെയുള്ള മെട്രോ സ്റ്റോപ്പിന് സമീപത്ത് വച്ചാണ് വെടിവയ്പുണ്ടായത്. 10 മുതല്‍ 15 തവണയാണ് അക്രമി വെടിയുതിര്‍ത്തത്. രണ്ട് സൈനികര്‍ക്കും തലയ്ക്കാണ് വെടിയേറ്റിട്ടുള്ളത്.

നേരത്തെ വെസ്റ്റ് വെര്‍ജീനിയ ഗവര്‍ണര്‍ പാട്രിക് മോറിസെ സൈനികര്‍ രണ്ട് പേരും കൊല്ലപ്പെട്ടതായി പ്രതികരിച്ചിരുന്നു. വൈറ്റ് ഹൗസ് പരിസരത്തേക്ക് 500 നാഷണല്‍ ഗാര്‍ഡിനെ അയയ്ക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് വിശദമാക്കിയെന്നാണ് ഡിഫന്‍സ് സെക്രട്ടറി പീറ്റെ ഹെഗ്‌സേത്ത് വിശദമാക്കിയത്. സൈനികരെ ലക്ഷ്യമിട്ടുള്ള ആക്രമണം ആയാണ് സംഭവത്തെ പൊലീസ് വിലയിരുത്തുന്നത്. വെടിവയ്പ് നടക്കുന്ന സമയത്ത് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നില്ല.

2nd paragraph