ക്രിസ്മസില്‍ ബെവ്‌കോയില്‍ 333 കോടി രൂപയുടെ റെക്കോര്‍ഡ് വില്‍പ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും ബെവ്‌കോയില്‍ റെക്കോർഡ് മദ്യവില്‍പ്പന. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് ഇപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്.ക്രിസ്മസ് ദിവസം 333 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ക്രിസ്മസ് തലേന്ന് വിറ്റത് 224 കോടിയുടെ മദ്യമാണ്. കഴിഞ്ഞവർഷത്തേക്കാള്‍ 53 കോടി രൂപയുടെ അധികം മദ്യമാണ് ഇത്തവണ വിറ്റത്. കഴിഞ്ഞവർഷം 279 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.
അതേസമയം ബെവ്‌കോയുടെ മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഔട്ട്ലെറ്റില്‍ നിന്ന് മദ്യം വാങ്ങുമ്ബോള്‍ 20 രൂപ അധികം വാങ്ങുകയും കാലിക്കുപ്പി തിരികെ നല്‍കുമ്ബോള്‍ പണം തിരിച്ചു നല്‍കുകയും ചെയ്യുന്നതാണ് പദ്ധതി. പരമാവധി കുപ്പികള്‍ എല്ലാവരും തിരികെ ഏല്‍പ്പിക്കണമെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതിയെന്നും ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞിരുന്നു. ജനുവരി ഒന്ന് മുതല്‍ പൂർണ്ണ തോതില്‍ പ്രാബല്യത്തില്‍ വരുമെന്നും ക്ലീൻ കേരള കമ്ബനിയുമായാണ് ബെവ്കോ ഇതില്‍ സഹകരിച്ച് പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.

