തിരൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും MDMA മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രതി മലപ്പുറം എക്സൈസിന്റെ പിടിയിൽ

മലപ്പുറം: സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സമൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പകടർ ടി. അനികുമാർ നൽകിയ രഹസൃ വിവരത്തിന്റെ അടിസ്ഥനത്തിൽ മലപ്പുറം തുവ്വക്കാട് വെച്ച് നടത്തിയ വാഹന പരിശോധനയിൽ അതി മാരക മയക്കുമരുന്ന് ആയ MDMA യുമായി ഒരു യുവാവ് എക്സൈസിന്റെ പിടിയിലായി. മുസ്തഫ, ഇസ്ഹാഖ്, എന്നിവർ KL 02 AV 785 എന്ന കാറിൽ ബാംഗ്ലൂരിൽ നിന്ന് അതി മാരക മയക്ക് മരുന്നായ MDMA കടത്തി കൊണ്ട് വരുന്നുണ്ടന്ന് സ്റ്റേറ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ടി അനികുമാർ അറിയിച്ചതിനെ തുടർന്ന് സ്ക്വാഡ് അംഗങ്ങളായ പ്രിവൻ്റീവ് ഓഫീസർ ടി. പ്രജോഷ് കുമാർ സി.ഇ.ഒ മുഹമ്മദ് അലി ഡ്രൈവർ രാജീവ് എന്നവരും മലപ്പുറം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ജിജി പോൾ സാർ മറ്റു അംഗങ്ങളായ കെ. രാമകൃഷ്ണൻ, അച്ചുതൻ കെ.സി. സജി പോൾ , സിന്ധു എന്നിവരും പെരിന്തൽമണ്ണ റൈഞ്ച് പാർട്ടി, കുറ്റിപ്പുറം റേഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ തുവ്വക്കാട് വെച്ച് മേൽ കാറിനെ തടഞ്ഞ് നിർത്തുകയും കാറിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പടുകയും കാർ ഓടിച്ചിരുന്ന ഇസ്ഹാഖ് എന്നയാളെ 54 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള MD MA യും 2 ഗ്രാം പിൽസ് രൂപത്തിലുള്ള MDMA യുമായി പിടികൂടി അറസ്റ്റു ചെയ്തു.

MDMA കടത്താൻ ഉപയോഗിച്ച ആഢബര കാറയ KL 02AV 785 കാറും കസ്റ്റഡിയിൽ എടുത്തു . പിടികൂടിയ മയക്ക് മരുന്നിന് വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വില വരുന്നതാണ്. തിരൂർ ഭാഗത്ത് ചെറുകിട വിൽപ്പനക്കാർക്ക് ആയി എത്തിച്ചു നൽകിയ മയക്കുമരുന്ന് ആണ് പിടിയിലായത് ബാഗ്ലൂരിൽ നിന്ന് വാളയാർ വഴി രഹസ്യ വഴികളിലൂടെ എത്തിച്ച മയക്കുമരുന്ന് ആണ് പിടികൂടിയത് ‘.കോട്ടക്കൽ, വൈലത്തുർ , തിരൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രതി ആണ് മാസങ്ങൾ നീണ്ട അന്വേഷണത്തിൽ ആണ് പ്രതികൾ വലയിലായത് .സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസർ ടി പ്രജോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് അലി. കെ ഡ്രൈവർ കെ രാജീവ് ,കുറ്റിപ്പുറം റേഞ്ച് ഇൻസ്പകർ സാദിഖ് സാർ, പ്രിവൻ്റീവ് ഓഫീസർ രാമൻ കുട്ടി, പെരിന്തൽമണ്ണ റൈഞ്ച് ഇൻസ്പകടർ സലീം സാർ, സി.ഇ.ഒ അരുൺ കുമാർ, രാജേഷ് മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പ കടർ ജിജി പോൾ സാർ, കെ രാമ ക്യഷ്ണൻ, അച്ചുതൻ കെ.സി. സജി പോൾ, അലക്സ്‌, സിന്ധു എന്നിവർ ആണ് സംഘത്തിൽ ഉണ്ടായത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ജില്ലയിലെ മയക്കുമരുന്ന് കടത്ത് സംഘങ്ങളെ കുറച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കണ്ട് പിടിച്ച കേസിന് പത്ത് മുതൽ ഇരുപത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതിനും ഒരു ലക്ഷം മുതൽ 2 വർഷം വരെ പിഴ ലഭിക്കാനും സാധ്യതയുള്ള കേസാണിത്.