രാജ്യത്തെ ജനാധിപത്യം കടന്നു പോകുന്നത് ഏറ്റവും മോശം ഘട്ടത്തിലൂടെ; സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യം കടന്നു പോകുന്നത് ഏറ്റവും മോശമായ ഘട്ടത്തിലൂടെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന ചുമതലയുളള നേതാക്കളും പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

രാജ്യത്തിന് വേണ്ടി പോരാടുകയാണ് തന്റെ ലക്ഷ്യമെന്നും സോണിയ പറഞ്ഞു. ‘ജനങ്ങളെ സേവിക്കുക എന്നുളളതാണ് നമ്മുടെ മൂലമന്ത്രം. ‘ഇന്ന്, ജനാധിപത്യം ഏറ്റവും മോശമായ ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുകയാണ്, ഇരയുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടുന്നു.’ സോണിയ പറയുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കായി സമരം നടത്തണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

കര്‍ഷക ബില്ലുകള്‍, ഹാഥ്‌റസ് കൂട്ടബലാത്സംഗം,ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില, രാജ്യത്തിന്റെ സമ്പദ്ഘടന, കേന്ദ്രസര്‍ക്കാര്‍ അത് കൈകാര്യം ചെയ്യുന്നരീതി തുടങ്ങിയ വിഷയങ്ങളും കോണ്‍ഗ്രസ് ശക്തമായി ഉന്നയിച്ചു. കാര്‍ഷിക ബില്ലുകള്‍ക്കെതിരായി ശക്തമായ പ്രതിഷേധമാണ് രാജവ്യാപകമായി കോണ്‍ഗ്രസ് ഉയര്‍ത്തിയിരിക്കുന്നത്.