തെരഞ്ഞെടുപ്പിന് സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കണം പ്രചാരണ ജാഥകളും കൊട്ടി കലാശവും ഉണ്ടാവില്ല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 3 പേര്‍ മാത്രമേ പാടുള്ളു. സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കി സ്വീകരിക്കാന്‍ പാടില്ലെന്നും മാര്‍​ഗനിര്‍ദേശത്തില്‍ പറയുന്നു.പ്രചാരണത്തിന്റെ ഭാ​ഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 5 പേര്‍ മാത്രമേ പങ്കെടുക്കാവൂ. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് 3 വാഹനങ്ങള്‍ മാത്രമേ ഉപയോ​ഗിക്കാവൂ. പ്രചാരണത്തിന് സോഷ്യല്‍ മീഡിയയെ ഉപയോഗിക്കണം. പ്രചാരണത്തിന് അവസാനം കുറിച്ചുള്ള കൊട്ടിക്കലാശം ഉണ്ടാകില്ല. പ്രചാരണ ജാഥകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.പോളിങ് ബൂത്തിൽ ഒരു സമയം മൂന്ന് വോട്ടർമാർ മാത്രം.പത്രികാ സമർപ്പണത്തിനും മൂന്നുപേർ.കൊട്ടിക്കലാശം ഒഴിവാക്കണം.വീട് പേറിയുള്ള പ്രചരണത്തിന് അഞ്ചുപേർറോഡ് ഷോയ്ക്ക് അഞ്ച് വാഹനങ്ങൾ മാത്രം.