എട്ട് കിലോ കഞ്ചാവുമായി രണ്ട് രണ്ടുപേർ പിടിയിൽ.

ജില്ലയിലെ ചെറുകിട കച്ചവടക്കാരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട് ഇവരെ നിരീക്ഷിച്ചുവരികയാണ്.

കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി കൊണ്ടുവന്ന എട്ട് കിലോ കഞ്ചാവുമായി പാലക്കാട് തെങ്കര,കളത്തിൽ തൊടി കാസീം(60), പാലക്കാട് താവളം പാലൂർ കോളനി രാജൻ (28) എന്നിവരേയാണ് കൊണ്ടോട്ടി ബസ് സ്റ്റാൻ്റ് പരിസരത്തു നിന്ന് കൊണ്ടോട്ടി പോലീസും ജില്ലാ ആൻ്റിനർക്കോട്ടിക്ക് സ്ക്വോഡും ചേർന്ന് പിടികൂടിയത്. പിടിയിലായവർക്ക് മണ്ണാർക്കാട് കേസുള്ളതായി പറയുന്നു. ഇവരെ ചോദ്യം ചെയ്തതിൽ മലപ്പുറം കോഴിക്കോട് ജില്ലകളിലേക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മൊത്ത വിതരണക്കാരാണ് പിടിയിലായത്. തമിഴ്നാട് കമ്പം തേനി ഭാഗങ്ങളിൽ നിന്ന് വലിയ തോതിൽ എത്തിക്കുന്ന കഞ്ചാവ് താവളം ഭാഗത്തെ രഹസ്യ കേന്ദ്രങ്ങളിൽ സൂക്ഷിച്ച് പിന്നീട് ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് പതിവ്. ഇവരെ ചോദ്യം ചെയ്തതിൽ ജില്ലയിലെ ചെറുകിട കച്ചവടക്കാരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട് ഇവരെ നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞയാഴ്ച ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് ബ്രൗൺ ഷുഗറുമായി കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി റഫീഖിനെ പിടികൂടിയിരുന്നു. കഴിഞ്ഞ 2 മാസത്തിനിടയിൽ 40 കിലോ കഞ്ചാവാണ് ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് കൊണ്ടോട്ടിയിൽ നിന്നു മാത്രം പിടികൂടിയത്. പിടിയിലായ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. കൂടുതൽ അന്വോഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.കൊണ്ടോട്ടി ഇൻസ്പക്ടർ കെ എം ബിജു എസ് ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ. മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് , സുബൈർ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.