കത്വ – ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ലെന്ന്  യൂസഫ് പടനിലം.

താനൂർ: കത്വ – ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ലെന്ന്  യൂസഫ് പടനിലം. താനൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി ഇത്രയേറെ വേറെ തെളിവ് സഹിതം പുറത്തുവന്നിട്ടും മുസ്ലിം ലീഗ് നേതൃത്വം മൗനം പാലിക്കുകയാണ്. കത്വ – ഉന്നാവോ ഫണ്ടുമായി ബന്ധപ്പെട്ട് കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്കിൽ ആരംഭിച്ചിട്ടുള്ള അക്കൗണ്ട് വിവരങ്ങൾ പുറത്തു വിടണമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും നേതൃത്വം മൗനം തുടരുകയാണെന്ന് യൂസഫ് പടനിലം ആരോപിച്ചു.

2018 ഏപ്രിൽ 20ന് ഫണ്ട് പിരിവ് നടത്തുമെന്ന് മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ദിനപ്പത്രത്തിൽ സംസ്ഥാനത്തുടനീളം പരസ്യം നൽകിയാണ് ഫണ്ട് പിരിവ് നടത്തിയത്. മലപ്പുറം ജില്ലയിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ല എന്നത് വ്യാജമാണെന്നും യൂസഫ് പടനിലം പറഞ്ഞു.

കത്വ ഉന്നാവോ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് പരാതിയുണ്ടെന്ന് ആദ്യമായി പറഞ്ഞത് പാണക്കാട് മുയീനലി തങ്ങളായിരുന്നു. നാട്ടിൽ നിന്നും പിരിച്ചെടുത്ത പണം സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് അടക്കമുള്ളവരുടെ കൈകളിലാണെന്നും അതിന് കൃത്യമായ മറുപടി ജനങ്ങളോട് പറയണമെന്നും യൂസഫ് പടനിലം ആവശ്യപ്പെട്ടു.