അംബേദ്‌കർ പ്രതിമയിൽ മാലയിടാനെത്തിയ ബി.ജെ.പി നേതാക്കളെ വി.സി.കെ പ്രവർത്തകർ തല്ലിയോടിച്ചു.

അംബേദ്‌കർ പ്രതിമയിൽ മാലയിടാനെത്തിയ ബി.ജെ.പി നേതാക്കളെ വിടുതലൈ ചിരുതൈകൾ കച്ചി (വി.സി.കെ) പ്രവർത്തകർ തല്ലിയോടിച്ചു. മധുരയിലെ തലകുളത്താണ് സംഭവം. ഡോ. ബി.ആർ അംബേദ്‌കറിന്റെ 130 ആം ജന്മ വാർഷികമായ ഇന്ന് അദ്ദേഹത്തിന്റെ പ്രതിമയിൽ മാലയിടാനെത്തിയ ബി.ജെ.പി നേതാക്കളെ വി.സി.കെ മർദിച്ചത്.

 

തങ്ങളുടെ നേതാവായ തോൽ തിരുമാവളവൻ രാവിലെ പതിനൊന്ന് മണിയോടെ പ്രതിമയിൽ ഹാരാർപ്പണം നടത്തുവാൻ എത്തുന്നതിനാൽ ഒരുപാട് വി.സി.കെ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. ഇതേ സമയം ബിജെപി ജില്ലാ പ്രസിഡന്റ് മഹാ സുശീന്ദ്രന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി നേതാക്കൾ കൊടികളുമായി ഇവിടെ എത്തിയപ്പോൾ വി.സി.കെ പ്രവർത്തകർ ഇവരെ തടഞ്ഞു. സനാതന ശക്തികൾക്ക് അംബേദ്‌കറിന്റെ പ്രതിമയിൽ മാലയണിയിക്കാൻ അർഹതയില്ലെന്ന് അവർ പറഞ്ഞു.