യുവാവിനെ തട്ടിക്കൊണ്ടുപോയ  മൂന്നംഗ സംഘത്തെ പിടികൂടി.

കോട്ടക്കൽ : പണമിടപാട് സംബന്ധമായ തർക്കത്തിനൊടുവിൽ എടരിക്കോട് നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ  മൂന്നംഗ സംഘത്തെ കോട്ടക്കൽ, കോണ്ടോട്ടി പൊലീസ് സംയുക്തമായി  പിടികൂടി. വെള്ളിയാഴ്ച രാവിലെ 7.30 നാണ് എടരിക്കോട് പന്തക്കൻ ഫ്ലാറ്റിൽ താമസിക്കുന്ന ഉരുണ്ടിമൽ അനീഷ് (33)നെയാണ്  യുവാവിൻ്റെ ഫ്ലാറ്റിൽ നിന്നും മർദ്ദിച്ച് അവശനാക്കി തട്ടിക്കൊണ്ടുപോയത്.

 

 

കൊണ്ടോട്ടി മുതുപറമ്പിലെ കണ്ണംകുണ്ട് മുഹമ്മദ് (46), കൊണ്ടോട്ടി പൂത്തലൽ റിയാസ് (48), പൂത്തലൽ അബ്ദുൽ സലീം (44) എന്നീ പ്രതികളെ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു.കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെത്തിയ  അനീഷിൻ്റെ ഭാര്യ ജുമൈലയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പ്രതികൾക്കൊപ്പം കൊണ്ടോട്ടിയിൽ ഉണ്ടെന്ന് കണ്ടെത്തുകയും

 

 

തുടർന്ന്  കോട്ടക്കൽ, കൊണ്ടോട്ടി പൊലീസ് സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ കൊണ്ടോട്ടിയിലെ പ്രതികളുടെ രഹസ്യ ഗോഡൗണിൽ നിന്നും അനീഷിനെ കണ്ടെത്തുകയായിരുന്നു. സാഹസികമായി പ്രതികളെ പിടികൂടിയ പൊലീസ് യുവാവിന് വൈദ്യസഹായം ലഭ്യമാക്കി. സിറ്റി സ്ക്കാൻ ന്യൂസ്. കോട്ടക്കൽ പൊലീസ് ഹാജരാക്കിയ  പ്രതികളെ കോടതി  റിമാൻഡ് ചെയ്തു. കോട്ടക്കൽ സി.ഐ സുജിത്ത്, കൊണ്ടോട്ടി സി.ഐ.ചന്ദ്രമോഹൻ,എസ്.ഐ മാരായ റെമിൻ,അജിത്, പൊലീസുകാരായ സജി, അലക്സാണ്ടർ, സുജിത്ത്, ശരൺ, ശ്രീകാന്ത്, രതീഷ്  എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.