കൊവിഡിനെതിരെ ‘അത്ഭുതമരുന്ന്’ പ്രചാരണത്തിൽ തടിച്ചുകൂടി ജനം.

കൊവിഡിനെതിരെ ‘അത്ഭുതമരുന്ന്’ പ്രചാരണത്തിൽ തടിച്ചുകൂടി ജനം. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സംഭവം. ബി ആനന്ദയ്യ എന്നയാൾ ഉണ്ടാക്കിയ ഒരു ആയുർവേദ മരുന്ന് സ്വന്തമാക്കാനായാണ് ആളുകൾ തടിച്ചുകൂടിയത്. ഈ മരുന്നിന് കൊവിഡ് സുഖപ്പെടുത്താനുള്ള കഴിവുണ്ടെന്ന് ആനന്ദയ്യ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതിന് ശാസ്ത്രീയ അടിത്തറയില്ല.

തൻ്റെ അനുഭവപരിജ്ഞാനത്തിൽ നിന്ന് ഉണ്ടാക്കിയ മരുന്നാണ് ഇതെന്ന് ആനന്ദയ്യ അവകാശപ്പെടുന്നു. സൗജന്യമായാണ് ഈ മരുന്ന് ഗ്രാമത്തിൽ വിതരണം ചെയ്യുന്നത്. കൊവിഡ് മരുന്ന് നിർമിക്കുന്നതിൽ ഇയാൾക്ക് മുൻപരിചയമോ പരിശീലനമോ ഇല്ല. ഗ്രാമത്തിലെ ചിലർ ഈ മരുന്ന് മികച്ചതാണെന്ന് അവകാശപ്പെടുന്നുണ്ട്. വിജയവാഡയിലെ ഒരു ലാബിൽ മരുന്ന് പരിശോധിച്ചു. മരുന്ന് ആയുർവേദം ആയതുകൊണ്ട് തന്നെ സൈഡ് എഫക്ടുകളൊന്നും ഇല്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. വിശദമായ റിപ്പോർട്ട് പിന്നീട് പുറത്തുവരും.