വാഴത്തോട്ടത്തിലേക്കു മതിലിനു മുകളിലൂടെ എറിഞ്ഞു; രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുഖത്ത് കല്ലിന് ഇടിച്ചു; 21കാരി രക്ഷപ്പെട്ടത് സമീപത്തെ വീട്ടിൽ ഓടിക്കയറി

കൊണ്ടോട്ടി: കൊട്ടൂക്കരയിൽ പട്ടാപ്പകൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ പീഡന ശ്രമംം. വീട്ടിൽ നിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ വഴിയിൽ കാത്തു നിന്നയാൾ പെൺകുട്ടിയെ പറബിലെ വാഴത്തോട്ടത്തിലേക്ക് മതിലിനു മുകളിലൂടെ എറിഞ്ഞു കുതറി മാറാൻ ശമിച്ചപ്പോൾ തോട്ടത്തിലൂടെ വലിച്ചു കൊണ്ടു പോയി. പകൽ 12.45-ഓടെയാണ് സംഭവം. കുതറി രക്ഷപ്പെട്ട വിദ്യാർത്ഥിനി തൊട്ടടുത്ത വീട്ടിൽ അഭയം തേടിയതോടെയാണ് രക്ഷപ്പെട്ടത്. 21കാരിയായ കോളേജ് വിദ്യാർത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്.

പെൺകുട്ടി വയലിലൂടെ നടന്നു പോകുമ്പോൾ അക്രമി പിടിച്ചു വാഴത്തോട്ടത്തിലേക്ക് വലിച്ചു. കുതറിമാറി രക്ഷപ്പെട്ട പെൺകുട്ടിയെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേൽപ്പിച്ചു. ഇതോടെ പെൺകുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി ആശുപത്രിയിൽ നിന്നും വീട്ടിലെത്തി പരിസരങ്ങളിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.

പ്രതിയെന്നു സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്തുനിന്നു ലഭിച്ചു. മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് നായ കൊട്ടൂക്കര ബസ് സ്റ്റോപ്പുവരെ മണംപിടിച്ചു പോയി. പ്രതി ബസ്സിൽക്കയറി രക്ഷപ്പെട്ടതായാണ് നിഗമനം. കൊണ്ടോട്ടി ഇൻസ്പെക്ടർ എം.സി. പ്രമോദിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.മലപ്പുറം എസ് പി സ്ഥലം സന്ദർശിച്ചു പ്രതിയെ എത്രയും വേഗം പിടികൂടുമെന്ന് അദ്ദേഹം പറഞ്ഞു