Fincat

സർക്കാർ ചിലവിൽ മോസ്കോ കോളനിയോ..?, മലയാളം സര്‍വകലാശാലയില്‍ സിപിഎമ്മിന്റെ നിയമന ‘കുംഭമേള’; എല്ലാ ചട്ടങ്ങളും മറികടന്ന് പാർട്ടി നേതാക്കൾക്ക് യഥേഷ്ടം നിയമനം, പരാതി നൽകി യൂത്ത് ലീഗ്

തിരൂർ : മലയാളം സർവകലാശാലയെ ‘മോസ്കോ കോളനി ‘ ആക്കാനുള്ള നീക്കത്തിലാണ് അധികൃതർ . ഇതിൻ്റെ ഭാഗമായി പാർട്ടി സഖാക്കൾക്ക് ഇഷ്ടം പോലെ നിയമനം നൽകുകയാണ്.

1 st paragraph

തുഞ്ചത്തെഴുത്തഛന്‍ മലയാളം സര്‍വകലാശാലയില്‍ സിപിഎമ്മിന്റെ നിയമന ‘കുംഭമേള’യാണ് ഇപ്പോൾ അരങ്ങേറുന്നത്.  സര്‍ക്കാരിന്റെ അസാന മാസങ്ങളില്‍  പാര്‍ട്ടി പ്രവര്‍ത്തകരെ യഥേഷ്ടം നിയമിക്കുകയാണ്.

സിപിഎം നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണ് ചട്ട വിരുദ്ധമായി വിവിധ തസ്തികകളിലേക്ക് നിയമനം നടത്തിയിരിക്കുന്നത്. ആരെയും ഞെട്ടിപ്പിക്കും വിധമുള്ള നിമയമന അഴിമതിയുടെ വിവരങ്ങളാണ് മലയാള സര്‍വകലാശാലയില്‍ നിന്നും പുറത്തു വരുന്നത്.

2nd paragraph

സംഭവത്തിൽ വെട്ടം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വൈസ് ചാൻസലർക്ക് പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്തണമെന്നും നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് പഞ്ചായത്ത് ഭാരവാഹികൾ സിറ്റി സ്കാൻ ന്യൂസിനോടു പറഞ്ഞു.
ഈ മാസം നാലാം തിയ്യതി സിറ്റി സ്കാൻ ചാനലിലൂടെ (സിറ്റി സ്കാൻ മീഡിയ)യാണ്  ഞെട്ടിക്കുന്ന അഴിമതിയുടെ വിവരങ്ങൾ പുറത്തുവന്നത്.

250 പേര്‍ അപേക്ഷിച്ച് പരീഷയും അഭിമുഖവും അറ്റന്റ് ചെയ്‌തെങ്കിലും റാങ്ക്‌ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നതെല്ലാം പാര്‍ട്ടി പ്രവര്‍ത്തകരോ ബന്ധപ്പെട്ടവരോ ആണ്. മാത്രമല്ല, നിലവല്‍ ഡെയ്‌ലി വെയ്ജിലുള്ള എട്ട് സിപിഎം പ്രവര്‍ത്തകര്‍ അതേപടി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലെ മൂന്ന് സെക്ഷനിലേക്കു നടന്ന നിയമനത്തില്‍ നിലവില്‍ സര്‍വകലാശാലയില്‍ ദിവസ വേദതനാടിസ്ഥാനത്തില്‍ ജോലിയുള്ള പാര്‍ട്ടിക്കാരെയുള്‍പ്പടെ ഉയര്‍ന്ന റാങ്ക് നല്‍കിയാണ് നിയമനം നടത്തിയിരിക്കുന്നത്. ഈ നിയമനത്തിനാകട്ടെ 250 ഓളം പേരെ വച്ച് പരീക്ഷാ നാടകം നടത്തുകയും പിന്നീട് അഭിമുഖവും നടത്തിയാണ് നേരത്തെ പറഞ്ഞുറപ്പിച്ചവര്‍ക്ക് നിമനം നല്‍കിയിരിക്കുന്നത്.
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, അസിറ്റന്റ് ഫിനാന്‍സ്, അസിറ്റന്റ് ഐക്യുഎസി എന്നീ തസിതികകള്‍ക്കു പുറമെ അറ്റന്റര്‍ പോസ്റ്റിലേക്കും പരീക്ഷയും അഭിമുഖ നാടകവും നടത്തി സിപിഎം പ്രവര്‍ത്തകരെ തിരികിക്കയറ്റാനുള്ള ഒരുക്കത്തിലാണ്. നിലവില്‍ യൂണിവേഴ്‌സിറ്റിയില്‍ ഡെയ്‌ലി വെയ്ജില്‍ ജോലി ചെയ്യുന്ന പാര്‍ട്ടി നേതാക്കള്‍ വരെ പുതിയ അറ്റന്റര്‍ പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയതായാണ് വിവരം.
ജോലിയില്‍ കയറ്റാന്‍ ഉദ്ദേശിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരത്തെ പരീക്ഷാ ചോദ്യപേപ്പര്‍ ആദ്യം ചോര്‍ത്തി നല്‍കും. നിലവില്‍ ജോലിയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചതില്‍ നിന്നും ഇത് വ്യക്തവുമാണ.് പുറത്ത് നിന്നും പുതുതായി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതാകട്ടെ എസ്.എഫ്.ഐ ജില്ലാ സംസ്ഥാന നേതാക്കളുമാണെന്നതും പിന്‍വാതിയില്‍ നിയമനത്തിന്റെ ആഴം മനസ്സിലാക്കാന്‍ പറ്റും.
കൂടാതെ ഈയിടെ വിരമിച്ച സിപിഎം എംപ്ലോയീസ് യൂണിയന്‍ നേതാക്കള്‍ക്കു വേണ്ടി പ്രത്യേകം സൃഷ്ടിച്ച സെക്ഷന്‍ ഓഫീസര്‍ തസ്തികകളിലേക്കും നിയമനത്തിനായി യൂണിവേഴ്‌സിറ്റി വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്. വിസിയുടെ ഒത്താശയോടെയോ വിസിയെ തെറ്റിദ്ധരിപ്പിച്ചോ ആണ് ഈ നിയമന കുംഭമേള അരങ്ങേറുന്നത്. സംഭവത്തെ കുറിച്ച് വൈസ്ചാന്‍സിലര്‍ ഡോ.സി.ആര്‍ പ്രസാദ് ഒന്നും പ്രതികരിക്കാന്‍ തയ്യാറായില്ല.
നേരത്തേ നിശ്ചയിച്ചുറപ്പിച്ചവര്‍ക്ക് ചോദ്യപ്പേപ്പര്‍ അടക്കം നല്‍കിയാണ് എല്ലാ ഉദ്യോഗാര്‍ത്ഥികളെയും വിഢികളാക്കി പരീക്ഷാ  നാടകം അരങ്ങേറിയിരിക്കുന്നത്. മന്ത്രി വി അബ്ദുറഹിമാന്റെ അടുപ്പക്കാര്‍, സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഇ.ജയന്റെ നോമിനികള്‍ ,  മുന്‍ജില്ലാ പഞ്ചായത്ത് അംഗവും എസ്എഫ്‌ഐ നേതാവുമായ അഫ്‌സല്‍ കൈനിക്കരയുടെ ബന്ധു , കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിപിഎം എംപ്ലോയീസ് യൂണിയന്‍ നേതാവിന്റെ മകള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ ജില്ലാ സംസ്ഥാന നേതാക്കള്‍ക്കളും മാത്രമാണ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുള്ളത്. അറ്റന്റര്‍, സെക്ഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് വരും ദിവസങ്ങളില്‍ ഇനിയും നിമനങ്ങള്‍ നടക്കാനിരിക്കുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഒരു ഉദ്യോഗാര്‍ത്ഥി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിന്‍മേല്‍ സര്‍വകലാശാലക്കെതിരെ അന്വേഷണം നടന്നു വരികയാണ്. ഈ അന്വേഷണം സര്‍വകലാശാല അധികൃതര്‍ അതീവ രഹസ്യമായാണ് വച്ചിട്ടുള്ളത്.  നേരത്തെ പറഞ്ഞുറപ്പിച്ചതു പ്രകാരം നിയമനം നടത്തുന്നതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സര്‍വകലാശാലയിലെത്തി അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പരാതി നല്‍കി പ്രതിഷേധം സംഘടിപ്പിക്കാനിരിക്കുകയാണ്.
ഇപ്പോള്‍ നിയമിച്ചിരിക്കുന്നത് യോഗ്യതയില്ലാത്തവരെയാണെന്നും ജോലി ലഭിക്കാത്തതില്‍ നിരാശയും പ്രതിഷേധവും ഉണ്ടെന്നും ഉദ്യോഗാര്‍ത്ഥിയും സമീപവാസിയുമായ വര്‍ണ്ണന പറഞ്ഞു. നിലവില്‍ ഡെയ്‌ലി വെയ്ജിലുള്ളവരെയാണ് ഇപ്പോള്‍ പരീക്ഷയും അഭിമുഖവും കഴിഞ്ഞ് നിയമിച്ചിട്ടുള്ളതെന്നും ദിവസ വേദനത്തില്‍ ഉണ്ടായിരുന്ന താന്‍ പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ തിരിച്ചെടുത്തില്ലെന്നും ഇത്തവണ നിയമനം ഉറപ്പു നല്‍കിയതാണെന്നും വര്‍ണ്ണന പറഞ്ഞു. സിപിഎം പാര്‍ട്ടികുടുംബവും ഭരണ വിഭാഗത്തിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരിയുമാണ് വര്‍ണ്ണന.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സിപിഎം നേതാവും നിറമരുതൂര്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ ഫൈസലിന്റെ ഭാര്യയെ പരീക്ഷാ ഭവനിലേക്ക് നിയമിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പും നിയമനവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങള്‍ സര്‍വകലാശാലക്ക് എതിരെ ഉയര്‍ന്നിരുന്നു. സര്‍വകലാശാലയുടെ ഭരണ നിര്‍വഹണ സമിതിയായ സെനറ്റില്‍ നിന്നും സ്ഥലം എംഎല്‍എയെ മാറ്റി സിപിഎം നേതാക്കളെ മാത്രം ഉള്‍കൊള്ളിച്ചത് ഏറെ വിവാദമായിരുന്നു. ക്യാമ്പസിലെ വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ച് സ്വകാര്യ വ്യക്തിക്ക് മറിച്ചു വിറ്റ സംഭവത്തിലും മലയാള സര്‍വകലാശാലക്കെതിരെ അന്വേഷം നടക്കുന്നുണ്ട്.
മലയാള ഭാഷയുടെ സമുദ്ധരണത്തിനും ഗവേഷണത്തിനുമായി രൂപം നല്‍കിയ ഭാഷാപിതാവിന്റെ പേരിലുള്ള സര്‍വകാലാശാല രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പാക്കാനുള്ള ഒരു മോസ്‌കോ കോളനി മാത്രം ആയി മലയാള സര്‍വകലാശാല മാറിയിരിക്കുന്നു. ഇടതുപക്ഷം പത്ത് വര്‍ഷം ഭരിച്ചിട്ടും സ്വന്തം ഭൂമി പോലും കണ്ടെത്താന്‍ സാധിക്കാത്ത നിലയിലാണ്. കണ്ടെത്തിയ ഭൂമിയില്‍ രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രി തറക്കല്ലിട്ടെങ്കിലും നിര്‍മ്മാണത്തിന് ഒരു കല്ലു പോലും ഇടാന്‍ സാധിച്ചിട്ടില്ല. ചതുപ്പ് ഭൂമിയില്‍ സര്‍വ്വകലാശാലക്ക് നിര്‍മ്മാണ യോഗ്യമല്ലെന്നാണ് കണ്ടെത്തല്‍. ഈ ഭൂമിയുടെ പിറകിലും പാര്‍ട്ടിക്കാരും പാര്‍ട്ടിയുടെ സ്വന്തം റിയല്‍ എസ്റ്റേറ്റുകാരും കോടികള്‍ അടിച്ചുമാറ്റി എന്ന ആരോപണം നിലനില്‍ക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സിപിഎമ്മും സര്‍ക്കാരും മലയാള സര്‍വകലാശാലയുടെ പേരില്‍ കോടികളുടെ ഭൂമി ഇടപാടും പാര്‍ട്ടി നേതാക്കള്‍ക്ക്് പിന്‍വാതില്‍ നിയമനവും നടത്തിയെന്നത് വ്യക്തമാണ്. ഇതിനിടെയാണ് സര്‍ക്കാരിന്റെ അവസാന മാസങ്ങളില്‍ ധൃതിപ്പെട്ട് കൃത്രിമ പോസ്റ്റുകള്‍ വരെ ഉണ്ടാക്കി നിയമ ‘കുംഭമേള’ അരങ്ങേറുന്നത്.