Shobika

പശ്ചിമേഷ്യയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഇന്ത്യയും ദക്ഷിണകൊറിയയും

പശ്ചിമേഷ്യയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഇന്ത്യയും ദക്ഷിണകൊറിയയും. ദക്ഷിണ കൊറിയന്‍ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ആഹ്വാനം.

1 st paragraph

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ മ്യുങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയിലാണ് ഇരു രാജ്യങ്ങളുടെയും സമാധാനത്തിനായുള്ള ആഹ്വാനം. പശ്ചിമേഷ്യയില്‍ ഇരുരാജ്യങ്ങളും സമാധാനത്തിന് ഉള്ള സന്ദേശം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദക്ഷിണ കൊറിയയും ഇന്ത്യയും സമാധാനത്തിനായി നിലകൊള്ളുന്നു എന്നും നരേന്ദ്രമോദി പറഞ്ഞു.

ഇരു രാജ്യങ്ങളും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ധാരണ പത്രങ്ങള്‍ ഒപ്പുവച്ചു. എഐ, കപ്പല്‍ നിര്‍മാണം, പ്രതിരോധം, സാമ്പത്തികം തുടങ്ങി വിവിധ മേഖലകളില്‍ സഹകരിക്കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് അറിയിച്ചു.

2nd paragraph

ഇന്ത്യയും ദക്ഷിണകൊറിയയും തമ്മിലുള്ള വ്യാപാരബന്ധം 27 ബില്യണ്‍ ഡോളറില്‍ എത്തിയെന്ന് നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന് ഔദ്യോഗിക സ്വീകരണം നല്‍കിയിരുന്നു. ഔദ്യോഗിക സ്വീകരണത്തിനു ശേഷം രാജ്ഘട്ടില്‍ എത്തി മഹാത്മാഗാന്ധിക്ക് ആദരം അര്‍പ്പിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ആണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ മ്യുങ് ഇന്ത്യയില്‍ എത്തിയത്.