AAK

അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ ഇറാന്റെ വന്‍ തിരിച്ചടി; നിരവധി പേർ കൊല്ലപ്പെട്ടു

അമേരിക്കയ്ക്ക് എതിരെ ഇറാന്റെ വന്‍ തിരിച്ചടി. അമേരിക്കയുടെ വിമാനവാഹിനി കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാന്‍ മിസൈലുകള്‍ പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്. നാല് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ മാധ്യമങ്ങളും ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

1 st paragraph

ഒമാന്‍ തീരത്തു നിന്ന് 150 മൈല്‍ അകലെയാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍. മിസൈലുകള്‍ കപ്പലില്‍ പതിച്ചതായി ഇറാന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കുന്നു. ആണവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന നിമിറ്റ്സ് ക്ലാസ് എയര്‍ക്രാഫ്റ്റ് കാരിയറാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍.

യുഎസ്എസ് എബ്രഹാം ലിങ്കണിനെ ആക്രമിച്ചതായി ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോര്‍ സ്ഥിരീകരിച്ചു. ആക്രമിച്ചത് പരമോന്നത നേതാവിനെ വധിച്ചതിന് പ്രതികാരമായെന്നും നാല് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചുവെന്നും വ്യക്തമാക്കി. കരയും കടലും തീവ്രവാദികളുടെ ശവക്കുഴിയായി മാറുമെന്നും ഐആര്‍ജിസി പ്രതികരിച്ചു.

2nd paragraph

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ പടക്കപ്പലിന് നേരെ ഇറാന്‍ ആക്രമണം നടന്നത് അമേരിക്കയും സ്ഥിരീകരിച്ചു. ആക്രമണം പടക്കപ്പലിനെ ബാധിച്ചിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അല്‍ ജസീറയോട് പറഞ്ഞു. മിസൈല്‍ കപ്പലിന് സമീപം എത്തിയിട്ടില്ല. കപ്പലിന് കേടുപാടില്ല. കപ്പല്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായും യുഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷില്‍ മിസൈല്‍ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

യുഎഇയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 58 പേര്‍ക്ക് പരുക്കേറ്റു.
കുവൈത്തിലും ഇറാന്റെ ആക്രമണം തുടരുകയാണ്. ഒരാള്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരുക്കേറ്റു. ഹോര്‍മുസ് കടലിടുക്കില്‍ കൂടുതല്‍ കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. ശത്രുക്കളുടെ സൈനിക താവളങ്ങള്‍ നശിപ്പിക്കുമെന്നും പരമോന്നത നേതാവിന്റെ കാല്‍പ്പാടുകള്‍ പിന്തുടരുമെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. അമേരിക്കന്‍ സൈനിക താവങ്ങള്‍ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് അയല്‍രാജ്യങ്ങള്‍ക്ക് ഇറാന്‍ സന്ദേശം അയച്ചു.