Main Banner

‘ഗുണഭോക്തൃ പട്ടിക പരിശോധിക്കാതെ സ്ത്രീ സുരക്ഷാ പദ്ധതി തുടരില്ല’; മുഖ്യമന്ത്രി വി.ഡി.സതീശന്‍

ഗുണഭോക്തൃ പട്ടിക പരിശോധിക്കാതെ സ്ത്രീ സുരക്ഷാ പദ്ധതി തുടരില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. മുന്‍ സര്‍ക്കാരിന്റെ അവസാന മാസത്തില്‍ പദ്ധതി കൊണ്ടുവന്നത് സ്ത്രീകളെ പറ്റിക്കാന്‍ ആണെന്നും തോന്നും പടിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു നിന്നും മുഖ്യമന്ത്രി ആരോപിച്ചു. കെ സ്മാര്‍ട്ട് പരിശോധനയ്ക്ക് ശേഷമാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയതെന്നും പദ്ധതി അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

1 st paragraph

ഗുണഭോക്തൃ പട്ടിക പരിശോധിക്കാതെ സ്ത്രീസുരക്ഷ പദ്ധതിയുമായി മുന്നോട്ടില്ല എന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ സമീപനമെന്ന് വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്റെ മറുപടി. ഗുണഭോക്തൃ പട്ടിക സംബന്ധിച്ച് പരാതിയുണ്ട്. മറ്റ് പെന്‍ഷന്‍ വാങ്ങുന്നവരാണോ എന്ന് പോലും പരിശോധിക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു

വീട്ടമ്മമാരായ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ പെന്‍ഷന്‍ നല്‍കുന്ന ശ്രീ സുരക്ഷാ പദ്ധതി മൂന്നുമാസമായി മുടങ്ങിക്കിടക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും തെറ്റുണ്ടെങ്കില്‍ തിരുത്താതെ പദ്ധതിയാകെ നിര്‍ത്തുന്നത് ശരിയല്ലെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.

2nd paragraph

ഗുണഭോക്തൃ പട്ടിക പരിശോധിക്കാതെ പദ്ധതി തുടരില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഇതില്‍ പ്രതിഷേധിച്ചെങ്കിലും പ്രതിപക്ഷം പതിവ് അനുസരിച്ചുള്ള ഇറങ്ങിപ്പോക്കിന് തയ്യാറായില്ല.