കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് പരാതി; കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തു

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തു. മാരാരിക്കുളം പൊലിസാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി ധ്യാനം നടത്തിയതിനാണ് പൊലീസ് നടപടി. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ആലപ്പുഴയിലെ പ്രധാനപ്പെട്ട ക്രൈസ്തവ ആരാധന കേന്ദ്രമാണ് കൃപാസനം. ജില്ലക്കുപുറത്ത് നിന്നു പേലും ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട് എന്നാല്‍ കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഇവിടെയും ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഇന്ന് രാവിലെ ആലപ്പുഴ എസ്.പിക്ക് ലഭിച്ച ഒരു പരാതിയില്‍ നിന്നാണ് കേന്ദ്രത്തിനെതിരെ കേസെടുത്തത്. കൃപാസനത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല, ആളുകള്‍ കൂട്ടം കൂടുന്നുവെന്ന് കാണിച്ചായിരുന്നു പരാതി. തുടര്‍ന്ന് എസ്.പി മാരാരിക്കുളം സ്റ്റേഷനിലേക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മാരാരിക്കുളം പൊലീസ് പരിശോധന നടത്തുകയായിരുന്നു. 50 ലധികം ആളുകള്‍ ഇത്തരത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആരാധനക്കായി ഒത്തുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തി