Fincat

ഗുരുവായൂർ ആനയോട്ടം; കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ആനയോട്ടത്തിൽ കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി. കൊമ്പൻ ദേവദാസിനാണ് രണ്ടാം സ്ഥാനം. പങ്കെടുത്ത ആനകളിൽ പ്രായം കൊണ്ട് മുതിർന്ന കൊമ്പൻ വിഷ്ണുവും ഓട്ടം പൂർത്തിയാക്കി ക്ഷേത്രത്തിലെത്തി.

1 st paragraph

ഉച്ച തിരിഞ്ഞ് മൂന്നു മണിക്ക് ക്ഷേത്രത്തിൽ നാഴിക മണി മൂന്ന് അടിച്ചതോടെ ആനകൾക്ക് അണിയിക്കാനുള്ള കുടമണികൾ പാരമ്പര്യ അവകാശികളിൽ നിന്നും ഏറ്റു വാങ്ങി പാപ്പാൻമാർ മഞ്ജുളാൽ പരിസരത്ത് തയ്യാറായി നിൽക്കുന്ന ആനകളുടെ അടുത്തേക്ക് ഓടിയെത്തി. മണികൾ ആനകൾക്ക് അണിയിച്ചതോടെ ശശിമാരാർ ശംഖ് ഊതി. അറിയിപ്പ് ലഭിച്ചതോടെ കൊമ്പൻമാരായ രവി കൃഷ്ണനും ദേവദാസും വിഷ്ണുവും ക്ഷേത്രം ലക്ഷ്യമാക്കി ഓടി. മൂന്ന് മണി ആറ് മിനിട്ടിനകം കൊമ്പൻ രവി കൃഷ്ണൻ ഒന്നാമനായി എത്തി ക്ഷേത്രഗോപുരം കടന്നു. പിന്നാലെ ദേവദാസും അൽപം വൈകി വിഷ്ണുവുമെത്തി. ഇനിയുള്ള ഉത്സവ നാളുകളിൽ ഗുരുവായൂരപ്പന്റെ സ്വർണ്ണ തിടമ്പേറ്റുന്നത് രവികൃഷ്ണനായിരിക്കും.

2nd paragraph

സാധാരണ ഇരുപതിലധികം ആനകളായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്. എന്നാൽ, കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ മൂന്ന് ആനകൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ചടങ് സുരക്ഷിതമായി നടത്താൻ ദേവസ്വം നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറെടുപ്പ് നടത്തിയിരുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി.മോഹനകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.