76 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കരിപ്പൂർ/നെടുമ്പാശ്ശേരി: കോഴിക്കോട് വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽനിന്നായി 76 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 35 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം പിടികൂടി.

 

കോഴിക്കോട് പ്രിവൻറിവ് കസ്റ്റംസും എയർ കസ്റ്റംസ് ഇൻറലിജൻസുമാണ് 1443.3 ഗ്രാം സ്വർണവും 136 ഗ്രാം സ്വർണമിശ്രിതവും പിടിച്ചെടുത്തത്. പ്രിവൻറിവ് കസ്റ്റംസ് 43 ലക്ഷത്തിന്റെ 865.5 ഗ്രാമാണ് ദുബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ മലപ്പുറം കാളികാവ് സ്വദേശിയിൽനിന്ന് പിടിച്ചത്. അസി. കമീഷണർ കെ.വി. രാജന്റെ നിർദേശപ്രകാരം സൂപ്രണ്ട് സി. സുരേഷ് ബാബു, ഇൻസ്പെക്ടർമാരായ ഇ. മുഹമ്മദ്‌ ഫൈസൽ, എം. പ്രതീഷ്, സന്തോഷ് ജോൺ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.