ദില്ലി : രണ്ട് വോട്ടർമാർക്ക് ഒരേ തിരിച്ചറിയല്‍ കാർഡ് നമ്ബർ വന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.തിരിച്ചറിയല്‍ നമ്ബർ മാത്രം നോക്കിയല്ല മറിച്ച് ഒരു മണ്ഡലത്തിലെ വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കിയാണ് വോട്ടു ചെയ്യാൻ അനുവദിക്കുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ ചില വോട്ടർമാരുടെ തിരിച്ചറിയല്‍ നമ്ബർ മറ്റു സംസ്ഥാനങ്ങളിലെ വോട്ടർമാർക്കുമുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിരുന്നു. വോട്ടർ നമ്ബർ ഡിജിറ്റലായി അനുവദിക്കുന്നതിന് മുമ്ബ് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഒരേ നമ്ബർ കിട്ടിയിട്ടുണ്ടാവാമെന്നും എന്നാല്‍ ഇതു കൊണ്ട് മാത്രം ഒരാള്‍ക്ക് മറ്റൊരിടത്ത് വോട്ട് രേഖപ്പെടുത്താനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണ കുറിപ്പില്‍ പറയുന്നു. ഭാവിയില്‍ ഓരോ വോട്ടർക്കും പ്രത്യേക തിരിച്ചറിയല്‍ നമ്ബർ നല്‍കുന്നതിനായി സാങ്കേതിക സൗകര്യം മെച്ചപ്പെടുത്തുമെന്നും കമ്മീഷൻ അറിയിച്ചു.