ചാമ്ബ്യൻസ് ട്രോഫി ഫൈനല്‍: ടോസ് നിര്‍ണായകം, ഇത്തവണയെങ്കിലും രോഹിത്തിനെ ഭാഗ്യം തുണക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍
ദുബായ്: ചാമ്ബ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ടോസിലേക്ക്.അവസാന പതിനാല് ഏകദിനങ്ങളില്‍ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ടോസ് ജയിക്കാനായിട്ടില്ല. രോഹിത് ശർമ്മ ഏകദിനത്തില്‍ ടോസിന് ഇറങ്ങുമ്ബോള്‍ ആരാധകര്‍ക്കിപ്പോള്‍ ഒട്ടും കൗതുകമില്ല. കാരണം ടോസും രോഹിത്തും എതിർദിശയിലായിട്ട് നാളുകള്‍ ഏറെയായി. കൃത്യമായി പറഞ്ഞാല്‍ 2023 നവംബർ 19ന് ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലില്‍ തുടങ്ങിയതാണ് രോഹിത്തിന്‍റെ ടോസ് നഷ്ടപ്രയാണം. തുടർന്നുളള പതിമൂന്ന് മത്സരത്തിലും ടോസിലെ ഭാഗ്യം രോഹിത്തിനൊപ്പം നിന്നില്ല.
ഏകദിനത്തില്‍ തുടർച്ചയായി ഏറ്റവുമധികം ടോസ് നഷ്ടമായ നായകനെന്ന നാണക്കേടും ഇതിനിടെ രോഹിത്തിന്‍റെ തലയിലായി. എന്നാല്‍ ടോസിലെ ദൗർഭാഗ്യം ഇതുവരെ ഇന്ത്യയുടെ കളിയെ ബാധിച്ചിട്ടില്ലെന്നതാണ് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നത്. ചാമ്ബ്യൻസ് ട്രോഫിയില്‍ ഉള്‍പ്പടെ ടോസ് നഷ്ടമായ 14 മത്സരങ്ങളില്‍ ഒൻപതിലും ഇന്ത്യ ജയിച്ചിരുന്നു. നാല് മത്സരങ്ങള്‍ തോറ്റു. ഒരു ടൈ ആയി.
ഇന്ത്യയും ന്യൂസിലൻഡും കിരീട പോരില്‍ നാളെ ഏറ്റുമുട്ടുക ഫെബ്രുവരി 23ന് ഇന്ത്യ, പാകിസ്ഥാൻ മത്സരം നടന്ന പിച്ചിലാണ്. ഉപയോഗിച്ച പിച്ചില്‍ മത്സരം വീണ്ടും നടത്താൻ രണ്ടാഴ്ചത്തെ ഇടവേള വേണമെന്നാണ് ദുബായ് ഇന്‍റർ നാഷണല്‍ സ്റ്റേഡിയത്തിലെ ചട്ടം. ഇന്ത്യയുടെ നാല് മത്സരങ്ങളും നടന്നത് ഇതേവേദിയിലാണ്. പാകിസ്ഥാനെ 241ല്‍ എറിഞ്ഞിട്ട ഇന്ത്യ വിരാട് കോലിയുടെ സെഞ്ച്വറിയുടെ മികവില്‍ 45 പന്ത് ശേഷിക്കേ അനായാസം ലക്ഷ്യത്തില്‍ എത്തി. കോലി 111 പന്തില്‍ 100 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ശ്രേയസ് അയ്യർ 56ഉം ശുഭ്മൻ ഗില്‍ 46ഉം റണ്‍സെടുത്തു.
കുല്‍ദീപ് യാദവ് ഒൻപതോവറില്‍ 40 റണ്‍സിന് മൂന്നും ഹാർദിക് പണ്ഡ്യ എട്ട് ഓവറില്‍ 31 റണ്‍സിന് രണ്ടും വിക്കറ്റ് വീഴ്ത്തിയ മത്സരത്തില്‍ ഇന്ത്യയുടെ ഇരുപത്തിയാറ് ഓവറും എറിഞ്ഞത് സ്പിന്നർമാർ. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് നേരിയ മുൻതൂക്കമുള്ളതിനാല്‍ ടോസിലെ ഭാഗ്യം നിർണായകമായേക്കും.