കാറിൽ എണ്ണ നിറച്ച് പണം നൽകാതെ കടന്ന 19കാരൻ പിടിയിൽ


മലപ്പുറം: രാമപുരത്തെ യെസ്സാർ പെട്രോൾ പമ്പിൽ നിന്നും കാറിൽ ശനിയാഴ്ച പുലർച്ചെ ഫുൾ ടാങ്ക് പെട്രോൾ അടിച്ചതിന് ശേഷം പണം കൊടുക്കാതെ കടന്ന് കളഞ്ഞ പ്രതികളിൽ ഒരാളെ കൊളത്തൂർ പോലീസ് പിടികൂടി. കണ്ണൂർ തളിപ്പറമ്പ്, പടപ്പേങ്ങാട്, കായക്കോൽ ജാസിം 19 എന്ന യുവാവിനെ കൊളത്തൂർ CI പി.എം ഷമീറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ശനിയാഴ്ച പുലർച്ചെ നടന്ന
സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്കകം കേസിലു ൾപ്പെട്ട കാർ പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന സംഘാംഗങ്ങളിൽ രണ്ടു പേർ ഓടി രക്ഷപ്പെട്ടു.രാമപുരം യെസ്സാർ പെട്രോൾ പമ്പിൽ നിന്ന് കറുത്ത ഹൂണ്ടായ് ഐ10 കാറിൽ വന്ന സംഘം 2500 രൂപയുടെ പെട്രോൾ അടിച്ചതിന് ശേഷം പണം കൊടുക്കാതെ വേഗത്തിൽ പെരിന്തൽമണ്ണ ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു. കൊളത്തൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ കാറിലെ നമ്പർ തെറ്റായിയാണ് കാണിച്ചിരുന്നതെങ്കിലും കറുത്ത ഐ10 കാറിനെപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിൽ ഉടമസ്ഥനെ കണ്ടെത്തി ചോദിച്ചതിൽ കാർ വാടകക്ക്കൊടുത്തതാണെന്ന് ബോധ്യപ്പെട്ടു. കാറിൽ GPS ഘടിപ്പിച്ചിരുന്നതിനാൽ ലൊക്കേഷൻ മനസ്സിലായി പിന്തുടർന്നതിൽ ശായ 1ഴ്ച രാത്രി 12 മണിയോടെ കാർ വിലങ്ങിട്ട് തടയുകയായിരുന്നു. കാർ പരിശോധിച്ചതിൽ കാറിന്റെ നമ്പർ മറ്റൊരു രീതിയിലാക്കി രാത്രി വീണ്ടും പുറത്തിറക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. രക്ഷപ്പെട്ട മറ്റു പേരേയും തിരിച്ചറിഞ്ഞിട്ടുണ്ടു്. വെളളിയാഴ്ച്ച പുലർച്ചെ സമാന രീതിയിൽ ദേശീയ പാതയിൽ കാക്കഞ്ചേരിയിലെ പമ്പിൽ നിന്നും ഇവർ ഫുൾ ടാങ്ക് പെട്രോൾ അടിച്ച് പണം കൊടുക്കാതെ വേഗത്തിൽ ഓടിച്ചു പോയവരാണെന്നും CI പറഞ്ഞു. പിടികൂടിയ പ്രതിക്കെതിരെ തളിപ്പറമ്പ് സ്റ്റേഷനിലും കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.പ്രതിയെ പിടികൂടിയ സംഘത്തിൽ എസ് ഐ റെജിമോൻ, എ എസ് ഐ ശിവദാസൻ, സി പി ഒ മാരായ ഷംസു, സത്താർ, വിപിൻചന്ദ്രൻ, മനോജ്, പ്രവീൺ എന്നിവരുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു