വോട്ടർ പട്ടികയിൽ സെക്രട്ടറി സി പി എം ന് വേണ്ടി കൃത്രിമം കാണിക്കുന്നു;

തിരൂർ: നിറമരുതൂർ പഞ്ചായത്തിലെ ന്നതായി പഞ്ചായത്ത് യു ഡി എഫ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 16, 17 വാർഡുകളിലാണ് അനർഹരായ നിരവധി വോട്ടുകൾ ചേർത്തതായി കണ്ടെത്തിയത്.നിരവധിഅർഹരായ വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരിക്കുകയാണ്. 16-ാം വാർഡിൽ 120 വോട്ടുകളും, 17-ാം വാർഡിൽ 110 ഓളം വോട്ടുകളും അനധികൃതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി, മംഗലം പഞ്ചായത്തുകളിലെ സി പി എം പ്രവർത്തകരെയും,ഉണ്യാൽ ഭാഗത്തെ വോട്ട് പ്രായം ആകാത്ത 15 ഓളം വോട്ടുകൾ ജനന തിയ്യതി വ്യക്തമാക്കാത്ത ആധാർ കാർഡ് ഉപയോഗിച്ച് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമം നടത്തി. 15 ഓളം വോട്ടർമാർക്ക് ഒരേ ജനന തിയ്യതി കണ്ടപ്പോഴാണ് കൃത്രിമം നടന്നതായി ബോധ്യപ്പെട്ടത്.പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. സി പി എമ്മിൻ്റെ അഴിമതി ഭരണത്തിനെതിരെ വിധിയെഴുതാൻ ജനങ്ങൾ തയ്യാറെടുത്തിരിക്കെ കൃത്രിമമായി സി പി എമ്മിനെ വിജയിപ്പിക്കാൻ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ശ്രമിക്കുകയാണ്. ഇത്തരം ജനാധിപത്യ, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ, ജില്ലാ കലക്ടർ, ഡി ഡി പി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.നടപടികളുണ്ടായില്ലെങ്കിൽ ശക്തമായ രാഷ്ട്രീയ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ യുഡിഎഫ് ചെയർമാൻ ദാസൻ കുന്നുമ്മൽ, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് കെ പി അലിക്കുട്ടി, യൂനുസ് ഉണ്യാൽ, ടി പി ജാഫർ മാസ്റ്റർ, കെ നാസർ എന്നിവർ പങ്കെടുത്തു