മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്: സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും

മലപ്പുറം താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. താമിർ ജിഫ്രി മരിച്ച രാത്രിയിലെ താനൂർ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്. ഗുരുതരാവസ്ഥയിലായ താമിർ ജിഫ്രിയെ പൊലീസുകാർ ചുമന്ന് കൊണ്ടുപോയി പൊലീസ് ജീപ്പിൽ കയറ്റുന്നതാണ് ദൃശ്യത്തിലുള്ളത്. താമിർ ജിഫ്രിയെ ജീപ്പിൽ കയറ്റിയിട്ടും ആശുപത്രിയിൽ എത്തിക്കാൻ വൈകി എന്ന് ദൃശ്യങ്ങളിൽ വ്യക്തം.

ഗുരുതരാവസ്ഥയിൽ ആയിരുന്ന താമിർ ജിഫ്രിയെ കയറ്റിയ ജീപ്പ് സ്റ്റേഷൻ വിടുന്നത് പിന്നെയും അഞ്ച് മിനിറ്റ് കഴിഞ്ഞന്ന് ദൃശ്യങ്ങളിൽ വ്യക്തം. പുലർച്ചെ 04.18 ന് താമിർ ജിഫ്രിയെ കയറ്റിയ ജീപ്പ് സ്റ്റേഷൻ വിടുന്നത് 04.23 ന്. കുടുംബം മൂന്ന് വർഷമായി നടത്തുന്ന നിയമപോരാട്ടത്തിന് ഒടുവിലാണ് ഇപ്പോൾ സ്‌റ്റേഷന് പുറത്തെ ദൃശ്യങ്ങൾ ലഭിച്ചിരിക്കുന്നത്.
2023 ഓഗസ്റ്റ് ഒന്നിനാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി മരിക്കുന്നത്. താമിർ ജിഫ്രിയുടെ ശരീരത്തിൽ മർദനമേറ്റ 21 മുറിപ്പാടുകൾ ഉണ്ടായിരുന്നതായി ശരീരപരിശോധനാ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതിൽ 19 മുറിവുകൾ മരണത്തിന് മുൻപും 2 മുറിവുകൾ മരണത്തിന് ശേഷവും സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആദ്യം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. ഈ അന്വേഷണത്തിൽ തൃപ്തരാകാത്തതിനെത്തുടർന്ന് കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്. സംഭവത്തിൽ എട്ട് പോലീസുകാരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.

