ദേശീയപാത നിർമാണത്തിന് ഏത് ഭൂമിയും ഏറ്റെടുക്കാമെന്ന് സുപ്രിംകോടതി.

ദേശീയപാത നിർമാണത്തിന് ഏത് ഭൂമിയും ഏറ്റെടുക്കാമെന്ന് സുപ്രിംകോടതി. തമിഴ്നാട്ടിലെ സേലത്ത് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രിം കോടതിയുടെ വിധി.

 

ദേശീയപാത രാജ്യത്തിന്റെ താത്പര്യമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഇതിനായി ഏത് ഭൂമിയും ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് ഉണ്ടെന്നും സുപ്രിംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്.