മുഈൻ അലി തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല


മലപ്പുറം: ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ മുഈൻ അലി തങ്ങൾ ഇന്ന് ഈഡിക്ക് മുന്നിൽ ഹാജരാകില്ല.  ഇന്ന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് മുഈൻ അലി ഐഡിയ അറിയിച്ചു.

ചന്ദ്രികയ്ക്കായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഭൂമി വാങ്ങിയതിലൂടെ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മുഈൻ അലി നേരത്തെ ആരോപിച്ചിരുന്നു.  രാവിലെ 11 മണിയോടെ ഇഡി കൊച്ചി ഓഫീസിൽ ഹാജരായി മൊഴി നൽകാനായിരുന്നു മുയൽ അലിയോട് ആവശ്യപ്പെട്ടിരുന്നത്.

ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാൻ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാൻസിന്റെ മാനേജർ അബ്ദുൾ സമീറിൻറെ കഴിവ് കേടാണെന്നായിരുന്നു നേരത്തെ മുഅൻ അലി ഉന്നയിച്ച പ്രധാന ആരോപണം.  പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കേന്ദ്ര ഏജൻസിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈൻ അലി പറഞ്ഞിരുന്നു.  സമീറിനെയും കുഞ്ഞാലിക്കുട്ടിയെയും ഇടി നേരത്തെ മൊഴിയെടുക്കാൻ വിളിച്ചിരുന്നു.