പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ട് വന്ന് വധിച്ച കേസിൽ; തങ്ങളകത്ത് നൗഷാദ് പൊലീസ് കസ്റ്റഡിയിൽ

നിലമ്പൂർ. മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ട് വന്ന് വധിച്ച കേസിൽ റിമാൻഡിലുള്ള പ്രതി ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദിനെ അബുദാബിയിലെ ഇരട്ടക്കൊലപാതകം കേസ് അന്വേഷണത്തിൻ്റ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസന്വേഷിക്കുന്ന നിലമ്പൂർ ഡിവൈഎസ്പി സാജു കെ.ഏബ്രഹാമിൻ്റ അപേക്ഷയിൽ നിലമ്പൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കെ.കെ.കൃഷ്ണൻ കുട്ടി 3 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.

2020 മാർച്ച് 5 ന് ആണ് പ്രവാസി വ്യവസായി കോ,ഴി കോഴിക്കോട് ഈസ്റ്റ് മലയമ്മയിലെ തത്തമ്മപറമ്പിൽ ഹാരിസ്, ജീവനക്കാരി ചാലക്കുടി സ്വദേശി ഡെൻസി ആൻ്റണി എന്നിവർ അബുദാബിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ടത്. ഷാബാ ഷരീഫ് വധക്കേസിലെ മുഖ്യപ്രതി നിലമ്പൂർമുക്കട്ടച്ചിലെ കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിൻ്റ വ്യാപാര പങ്കാളിയായിരുന്നു ഹാരിസ് .ഷൈബിൻ്റ നിർദ്ദേശപ്രകാരം അബുദാബിയിലെത്തി ഹാരിസ്, ഡെൻസി എന്നിവരെ കൊലപ്പെടുത്തിയതായി നൗഷാദ് ഉൾപ്പടെ ഷരീഫ് വധക്കേസിലെ കൂട്ടുപ്രതികൾ ചോദ്യം ചെയ്യലിൽ പൊലീസിന് മൊഴി നൽകി. ഷൈബിൻ ആസൂത്രണം ചെയ്തത് പ്രകാരം ഡെൻസിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം  കൈ ഞരമ്പ് മുറിച്ച് ഹാരിസ് ആത്മഹത്യ ചെയ്തതായി വരുത്തി തീർക്കാൻ കൃത്രിമ തെളിവുകൾ സൃഷ്ടിച്ച ശേഷം ഫ്ലാറ്റിൽ നിന്ന് കടന്നു കളഞ്ഞതായി പ്രതികൾ വിശദീകരിച്ചു. ബാത്ത് ടബിൽ രക്തം വാർന്ന നിലയിലാണ് ഹാരിസിൻ്റ മൃതദേഹം കിടന്നിരുന്നത്. സാഹചര്യ തെളിവുകാർ വച്ച് ഡെൻസിയെ കൊലചെയ്ത് ഹാരിസ് ജീവനൊടുക്കിയെന്ന നിഗമനത്തിൽ അബുദാബി പൊലീസ് കേസ് അവസാനിപ്പിച്ചു. ഡിവൈഎസ്പി സാജു കെ.ഏബ്രഹാമിൻ്റ നേതൃത്വത്തിൽ നൗഷാദിനെ ചോദ്യം ചെയ്തു തുടങ്ങി.