Main Banner

ഓപ്പറേഷന്‍ തൂഫാന്‍; ജിഫ്രി മുത്തുകോയ തങ്ങള്‍ക്ക് ബാഡ്ജ് നല്‍കി രമേശ് ചെന്നിത്തല; ‘ജനകീയ മുന്നേറ്റമാക്കും’

പൊലീസിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനമായ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ടിന് പിന്തുണ തേടി മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തെ ലഹരി മുക്തമാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

1 st paragraph

സംസ്ഥാനത്തെ യുഡിഎഫ് ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ പരിപാടിയാണിതെന്നും പരിപാടിയില്‍ എല്ലാവരും പങ്കാളികളാകണമെന്നും ചെന്നിത്തല പറഞ്ഞു. ഇന്ന് സമസ്തയുടെ പരമാധ്യക്ഷന്‍ ജിഫ്രി തങ്ങളെ കണ്ട് തൂഫാന്‍ വാരിയറായി ബാഡ്ജ് നല്‍കി. ഇതുപോലെ പ്രധാനപ്പെട്ട എല്ലാവരെയും തൂഫാന്‍ വാരിയേസ് ആയി മാറ്റുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. വരും ദിവസങ്ങളില്‍ ലഹരിക്കെതിരായ ഏറ്റവും വലിയ പോരാട്ടം ഞങ്ങള്‍ നടത്തുകയാണ്. ഇതിന് എല്ലാവരുടെയും സഹായമുണ്ടാകണം. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലെ ഈ വലിയ പുഴുക്കുത്തിനെ നേരിടാന്‍ രാഷ്ട്രീയത്തിനും മറ്റ് ചിന്തകള്‍ക്കുമതീതമായി അണി നിരക്കണം – അദ്ദേഹം പറഞ്ഞു.

ലഹരി വിരുദ്ധ ദിനമായ ഈ മാസം 26ന് 140 മണ്ഡലങ്ങളിലും തൂഫാന്‍ പരിപാടി നടത്തുമെന്ന് മന്ത്രി പറഞ്ഞു. കേരളമൊട്ടാകെ ലഹരി അന്ന് തൂഫാന്‍ പരിപാടി നടത്തും. എല്ലാ സ്‌കൂളുകളിലും തൂഫാന്‍ പതാകയുയര്‍ത്തും. എല്ലാ സ്ഥലങ്ങളിലും പ്രതിജ്ഞയുണ്ടാകും. ജനപ്രതിനിധികള്‍ നേതൃത്വം നല്‍കും. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനും ഞാനും മറ്റ് മന്ത്രിമാരും എറണാകുളത്തെ പരിപാടിയില്‍ പങ്കെടുക്കും. ഇതൊരു ജനകീയ മുന്നേറ്റമാക്കി മാറ്റുകയാണ് ലക്ഷ്യം – അദ്ദേഹം പറഞ്ഞു.

 

2nd paragraph