Main Banner

‘യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിര്’കാന്തപുരം എ പി വിഭാഗത്തിന്റെ സര്‍ക്കുലറിനെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി മറുപടിയുമായി സമസ്ത പത്രം സിറാജ്

കോഴിക്കോട്: ഇസ്ലാമിക ആഘോഷവേദികളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരം എ പി വിഭാഗത്തിന്റെ സര്‍ക്കുലറിനെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി സമസ്ത പത്രം സിറാജ്. ഇസ്ലാമിക ആഘോഷങ്ങള്‍ക്കെല്ലാം ആത്മീയമായ ചില താത്പര്യങ്ങളുണ്ട്. യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിരാണെന്ന് എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തല്ല സഖാഫി എളമരം എഴുതിയ ലേഖനത്തില്‍ പറയുന്നു.

1 st paragraph

സര്‍ക്കുലറിന്റെ കാര്യം വിശദമായി പരാമര്‍ശിച്ചുകൊണ്ടാണ് ലേഖനം. കഴിഞ്ഞ 27ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇസ്ലാം മത വിശ്വാസികള്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറില്‍ മതപരമായ ആഘോഷങ്ങളില്‍ ചില ജാഗ്രതകള്‍ ആവശ്യമാണെന്ന് അണികളെ ഉണര്‍ത്തിയിരുന്നു. അതില്‍ അന്യസംസ്‌കാരങ്ങള്‍ മതാഘോഷങ്ങളിലേക്ക് കൂട്ടിക്കലര്‍ത്തുന്നതും പൊതുസ്ഥലങ്ങളില്‍ യുവതീ യുവാക്കള്‍ ഇടകലര്‍ന്നുള്ള പ്രദര്‍ശനങ്ങളും ആഘോഷ പരിപാടികളില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ധാര്‍മിക സദാചാര കാര്യങ്ങളില്‍ ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യബോധത്തിന്റെ ഭാഗമാണ് പണ്ഡിത സഭയുടെ നിര്‍ദേശം. മത നിയമങ്ങളനുസരിച്ച് ജീവിക്കാന്‍ താത്പര്യമുള്ള വിശ്വാസികളോടാണ് ഈ ഉണര്‍ത്തല്‍. ഇതാണിപ്പോള്‍ ചിലര്‍ വിവാദമാക്കുകയും വലിയ പ്രതിഷേധ പ്രസ്താവനകളുമായി രംഗത്തിറങ്ങാന്‍ കാരണമാക്കുകയും ചെയ്തിരിക്കുന്നത് – ലേഖനത്തില്‍ പറയുന്നു.

ഇസ്ലാമിക ആഘോഷങ്ങള്‍ക്കെല്ലാം ആത്മീയമായ ചില താത്പര്യങ്ങളുണ്ടെന്നും യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിരാണെന്നും ലേഖനത്തില്‍ പറയുന്നു. ആത്മീയതക്ക് പകരം ഭൗതിക സുഖാസ്വാദനങ്ങളിലേക്ക് അത് വഴിമാറും. ഈയിടെ ചിലയിടങ്ങളില്‍ ദഫ് പ്രദര്‍ശനം, സ്‌കൗട്ട്, ഫ്‌ലവര്‍ഷോ തുടങ്ങിയ പരിപാടികളുടെ മറവില്‍ ചിലര്‍ പെണ്‍കുട്ടികളെ രംഗത്തിറക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് പണ്ഡിതന്മാര്‍ പ്രത്യേകം പ്രസ്താവന ഇറക്കിയത്. ഇത് തീര്‍ത്തും മുസ്ലിം സമുദായത്തോട് അവരുടെ സംസ്‌കാരം കാത്തുസൂക്ഷിക്കാന്‍ നല്‍കിയ ഒരു നിര്‍ദേശം മാത്രമാണ് – ലേഖനം ചൂണ്ടിക്കാട്ടുന്നു.

2nd paragraph

പി കെ ശ്രീമതിയും കെ കെ ശൈലജയും ഈ വിഷയത്തില്‍ ഇടപെട്ടതിലും പ്രതികരണമുണ്ട്. പി കെ ശ്രീമതിയും കെ കെ ശൈലജയും ഈ വിഷയത്തില്‍ ഇടപെട്ടത് സ്ത്രീകളുടെ കാര്യമായാത് കൊണ്ടാകാം. അല്ലെങ്കിലും മുസ്ലിം സ്ത്രീകളുടെ കാര്യത്തില്‍ ഇവര്‍ക്ക് കുറച്ചുകൂടുതല്‍ ശ്രദ്ധയും ജാഗ്രതയും ഉണ്ടാകാറുണ്ട്. സ്വന്തം പാര്‍ട്ടിയിലും ഭരണത്തിലും അതിനുവേണ്ടി ജീവിതം മുഴുവന്‍ ചെലവഴിച്ച സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ വാങ്ങിക്കൊടുക്കാനല്ലേ ഈ ഉന്മേഷവും ജാഗ്രതയും വേണ്ടത്? ഡി വൈ എഫ് ഐ നേതാക്കളും എസ് എഫ് ഐക്കാരുമൊക്കെ ചാടിപ്പുറപ്പെട്ടത് പ്രതിപക്ഷ ഉപ നേതൃപദവിയുമായി ബന്ധപ്പെട്ട മുന്നണിയിലെ പോര് താത്കാലികമായി മീഡിയകളില്‍ നിന്ന് മറച്ചുവെക്കാനായിരിക്കും. പല കാര്യങ്ങളിലും നിങ്ങളുടെ പുരോഗമന ചിന്തയും ഇസ്ലാമും തമ്മില്‍ വിയോജിച്ചു നില്‍ക്കും – അദ്ദേഹം വ്യക്തമാക്കി.