Bridal

വിദ്യാർത്ഥി ക്ഷേമത്തിൽ വിപ്ലവകരമായ മാറ്റങ്ങളുമായി ടി.വി.കെ; ജയിൽ ചെലവുകൾ വെട്ടിച്ചുരുക്കി തുക സ്കൂളുകൾക്ക് നൽകാൻ തീരുമാനം

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയൊരു മാതൃക സൃഷ്ടിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നൽകുന്ന വിപ്ലവകരമായ പ്രഖ്യാപനങ്ങളുമായി വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ.). ജയിൽപുള്ളികൾക്കായി നീക്കിവെക്കുന്ന വൻ തുകകൾ വെട്ടിച്ചുരുക്കി, ആ സമ്പാദ്യം പൂർണ്ണമായും സ്കൂൾ കുട്ടികളുടെ ക്ഷേമത്തിനായി വിനിയോഗിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചു.

1 st paragraph

​ഇനി മുതൽ ജയിൽപുള്ളികൾക്ക് അരിയും പയറും അടങ്ങുന്ന ലളിതമായ ഭക്ഷണം മാത്രമായിരിക്കും നൽകുക. ഇതുവഴി ലാഭിക്കുന്ന തുക ഉപയോഗിച്ച് സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് മത്സ്യവും മാംസവും ഉൾപ്പെടുന്ന ‘പ്രോട്ടീൻ റീച്ച്’ സമീകൃതാഹാരം ഉറപ്പാക്കും.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

2nd paragraph

​സ്കൂളുകളിൽ പ്രത്യേക പാചകക്കാർ: കുട്ടികൾക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാൻ എല്ലാ സർക്കാർ സ്കൂളുകളിലും പ്രത്യേക കുക്കുമാരെ (പാചകക്കാരെ) നിയമിക്കും.

​സൗജന്യ യാത്രയും ഭക്ഷണവും: വിദ്യാർത്ഥികൾക്ക് ഭക്ഷണവും സ്കൂൾ യാത്രയും പൂർണ്ണമായും സൗജന്യമാക്കും. സ്കൂളുകളിലെ ഫീസ് ഘടന കൂടുതൽ സുതാര്യമാക്കും.

​രാഷ്ട്രീയരഹിത വിതരണം: സർക്കാരിന്റെയോ രാഷ്ട്രീയ പാർട്ടികളുടെയോ യാതൊരുവിധ ലോഗോകളും പരസ്യങ്ങളും ഇല്ലാത്ത ഗുണനിലവാരമുള്ള ബാഗുകൾ, പുസ്തകങ്ങൾ, ലാപ്ടോപ്പുകൾ എന്നിവയായിരിക്കും ഇനി മുതൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുക.

​കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പരമപ്രാധാന്യം നൽകുന്ന ഈ പുതിയ നയം രാജ്യത്തിന് തന്നെ മികച്ചൊരു മാതൃകയാണെന്ന് വിലയിരുത്തപ്പെടുന്നു.