തിരൂര്‍ വിപിൻ വധക്കേസിലെ പ്രതി മറ്റൊരു കൊലക്കേസില്‍ അറസ്റ്റില്‍


തിരൂര്‍: യുവാവിനെ വെട്ടിക്കൊലപ്പെടുത്താല്‍ ശ്രമിച്ച കേസില്‍ ഒരാളെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍ പടി സ്വദേശി എരഞ്ഞിക്ക കത്ത് ഹസ്സന്‍ മോന്‍ (34) ആണ് അറസ്റ്റിലായത്. ആലത്തിയൂര്‍ ബിബിന്‍ വധക്കേസിലും പ്രതിയാണ് ഇയാള്‍. ഇക്കഴിഞ്ഞ ഏഴിന് രാത്രി കൈമലശ്ശേരി അങ്ങാടിയില്‍ നിന്നും ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കു വെന്നാണ് കേസ്.പ്രതിയെ തിരൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റു കോടതി റിമാന്റ് ചെയ്തു.


തിരൂരങ്ങാടി കൊടിഞ്ഞിയില്‍ മതംമാറിയ ഫൈസല്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയായ വിപിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയായിരുന്നു ഹസ്സന്‍മോന്‍. ഫൈസല്‍ വധത്തില്‍ വര്‍ഗീയവാദികളുടെ പങ്ക് തെളിയിക്കപ്പെട്ടിരുന്നതിനാല്‍ ഈ കൊലപാതകവും വര്‍ഗീയസംഘങ്ങളുടെ പകരം വീട്ടലായാണ് കണക്കാക്കിയിരുന്നു.
നേരത്തെ അനില്‍കുമാര്‍ ആയിരുന്ന ഫൈസല്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് ഫൈസല്‍ ആവുകയായിരുന്നു. മതം മാറിയതിലുള്ള വിദ്വേഷത്തില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ഫൈസലിനെ കൊലപ്പെടുത്തകായിരുവെന്ന് തുടക്കം മുതലെ ആരോപണമുണ്ടായിരുന്നു. ഫൈസലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിവിധ ഇസ്്‌ലാമിക സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.


ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഫൈസല്‍ ജോലി സ്ഥലത്തേക്ക് തിരിച്ചു പോകാനിരിക്കേയാണ് കൊല്ലപ്പെട്ടത്. അഞ്ചു വര്‍ഷമായി റിയാദില്‍ ബദിയ്യയില്‍ ഹൗസ് ഡ്രൈവറായിരുന്നു ഫൈസല്‍. അവിടെവെച്ച് ഇസ്ലാം മതം സ്വീകരിച്ചു ഫൈസല്‍ എന്ന പേരു സ്വീകരിക്കുകയായിരുന്നു. ഫൈസലിന്റെ ഭാര്യ പ്രിയ എന്ന ജസ്ന, മക്കളായ ഫഹദ്, ഫായിസ്, ഫര്‍സാന എന്നിവരും ഇസ്ലാം മതം സ്വീകരിച്ചിരുന്നു