കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി


കരിപ്പൂർ: കാലിക്കറ്റ് ഡിആർഐയിൽ നിന്നുള്ള രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എയർ ഇന്റലിജൻസ് യൂണിറ്റ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു യാത്രക്കാരനിൽ നിന്ന് 750 ഗ്രാം സ്വർണം പിടികൂടി. മലപ്പുറം സ്വദേശി യൂനുസ് സലീം കെ (31) ആണ് അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഐഎക്‌സ് 358 നമ്പർ വിമാനത്തിൽ എത്തിയത്.  ഇയാളുടെ മലാശയത്തിൽ സംയുക്ത രൂപത്തിൽ സ്വർണം ഒളിപ്പിച്ച നിലയിലായിരുന്നു.  വിപണി മൂല്യം- 36,48,750/-.യാത്രക്കാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.


എഎഐ സെക്യൂരിറ്റിയിൽ നിന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ    ജി 9488 വിമാനത്തിൽ ഷാർജയിലേക്ക് പോയ കോഴിക്കോട് സ്വദേശി ഷാഹിൻ അബൂബെക്കർ സി (30) എന്ന യാത്രക്കാരനിൽ നിന്ന് ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന 50,000 സൗദി റിയാൽ പിടികൂടി. ജെ ആനന്ദ് കുമാർ അസി കമീഷണറുടെ നേത്യത്വത്തിൽ സബീഷ് സി.പി. സന്തോഷ് ജോൺ, ഉമാദേവി എം
ഇൻസ്പെക്ടർമാർ ചേതൻ ഗുപ്ത,
റഹീസ് എൻ, പ്രിയ കെ.കെ.അർജുൻ കൃഷ്ണ, പോരുഷ് റോയൽ,വീരേന്ദ്ര പ്രതാപ് ചൗധരി, ദിനേശ് മിർദ ഹെഡ് ഹവിൽദാർമാർ- ജമാലുദ്ധീൻ എസ്. വിശ്വരാജ് എ തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.