നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; വോട്ടുറപ്പിക്കാന്‍ സാമുദായിക നേതാക്കളെ കണ്ട് പിവി അന്‍വര്‍

നിലമ്പൂരില്‍ വോട്ടുറപ്പിക്കാന്‍ സാമുദായിക നേതാക്കളെ കണ്ട് പിവി അന്‍വര്‍. മാര്‍ത്തോമ്മാ സഭ കുന്നംകുളം-മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പയെ കണ്ടു. ഇന്നലെയായിരുന്നു കൂടിക്കാഴ്ച്ച.

സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി അന്‍വര്‍ ഇന്നലെ കൂടിക്കാഴ്ച്ച നടത്തി പിവി അന്‍വര്‍. ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. നേരത്തെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായും അന്‍വര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

നിലമ്പൂരിലെ യഥാര്‍ത്ഥ കലാശകൊട്ട് 19 ന് നടക്കുമെന്ന് പിവി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ വോട്ട് ഉറപ്പിക്കുകയാണ്. എം സ്വരാജിന് 35000 വോട്ടില്‍ കൂടുതല്‍ കിട്ടില്ല. മലയോര മേഖലയില്‍ നിന്നും താമസം മാറിയവനാണ് സ്വരാജ്. തനിക്ക് 75000 വോട്ട് ലഭിക്കും.

ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാന്‍ കൂടെ ആണ് കലാശക്കോട്ട് ഒഴിവാക്കിയത്. എല്‍ഡിഎഫ് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുണ്ട്. എല്‍ഡിഎഫും യുഡിഎഫും കിറ്റുകള്‍ വിതരണം ചെയ്യുന്നു. സ്വരാജ് തോറ്റാല്‍ മുഖ്യമന്ത്രി രാജിവെക്കുമോ?

സിപിഐഎമ്മില്‍ നിന്ന് 35-40 ശതമാനം വോട്ടും കോണ്‍ഗ്രസില്‍ നിന്ന് 25 ശതമാനം വോട്ടും കിട്ടും. താന്‍ പിടിക്കുന്ന വോട്ടും യുഡിഎഫ് പിടിക്കുന്ന വോട്ടും പിണറായി വിരുദ്ധ വോട്ടാണ്. നിലമ്പൂരില്‍ തോല്‍ക്കുന്നത് യുഡിഎഫോ കോണ്‍ഗ്രസോ അല്ല, ഷൗക്കത്താണെന്നും അദ്ദേഹം പറഞ്ഞു.