Fincat

ഗോവിന്ദച്ചാമിയെ കാത്തിരിക്കുന്നത് ഏകാന്ത സെല്‍; വിയ്യൂരില്‍ അതിസുരക്ഷാ ജയില്‍ തയ്യാര്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടാന്‍ ശ്രമിച്ച ഗോവിന്ദചാമിക്കായി വിയ്യൂരില്‍
അതിസുരക്ഷാ ജയില്‍ തയ്യാര്‍. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ ഇപ്പോള്‍ 125 കൊടും കുറ്റവാളികളാണുള്ളത്. സെല്ലില്‍ ഫാനും കട്ടിലും സി.സി.ടി.വി. ക്യാമറകളുമുണ്ട്. ഭക്ഷണം എത്തിച്ച് നല്‍കും. സെല്ലുകളിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല.

ആറു മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവുള്ള മതിലാണ് വിയ്യൂര്‍ അതിസുരക്ഷാ ജയിലിന്റേത്. ഇതിനു മുകളില്‍ പത്തടി ഉയരത്തില്‍ വൈദ്യുതി വേലിയുണ്ട്. മതിലിന് പുറത്ത് 15 മീറ്റര്‍ വീതം ഉയരമുള്ള നാല് വാച്ച് ടവറുണ്ട്. 24 മണിക്കൂറും നിരീക്ഷണത്തിന് ആയുധധാരികളുണ്ട്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി ചാടാന്‍ നടത്തിയത് വന്‍ ആസൂത്രണമാണ്. ഗോവിന്ദച്ചാമി ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നു. ജയിലില്‍ കഞ്ചാവും മദ്യവും സുലഭമെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി. ജയിലില്‍ ഉണ്ടായിരുന്ന 4 പേര്‍ക്കും ജയിലില്‍ ചാട്ടം അറിയാം. കഞ്ചാവ് നല്‍കിയത് മറ്റൊരു തടവുകാരനായ ശിഹാബാണ്. കഞ്ചാവ് അടിച്ച് ലഹരിയുടെ ശക്തിയിലാണ് ചാടിയതെന്നും പ്രതി മൊഴി നല്‍കി.

ജയില്‍ ചാടുന്നത് സഹ തടവുകാര്‍ ശിഹാബ്, വിശ്വനാഥന്‍, സാബു, തേനി സുരേഷ് എന്നിവര്‍ക്ക് അറിയാമെന്നും മൊഴി നല്‍കി. ആദ്യം ഗുരുവായൂര്‍ പോയിട്ട് രാത്രിയില്‍ തമിഴ് നാട്ടിലേക്ക് പോകാനായിരുന്നു പ്ലാന്‍. മൊബൈല്‍ ഉപയോഗിച്ച് പാലക്കാടുകാരന്‍ ഷെല്‍വനെ വിളിച്ചു. പുറത്തു നിന്നും സഹായം കിട്ടിയില്ലെന്നും മൊഴി.

കാനത്തൂര്‍ അമ്പലത്തിന്റെ അടുത്ത് വന്നു. അവിടെ നിന്നും റെയിവേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി. ജയില്‍ ചാടുമ്പോള്‍ സെല്ലിനുള്ളില്‍ ഒരാള്‍ കിടന്നുറങ്ങുന്ന തരത്തില്‍ ഡമ്മി തയ്യാറാക്കി വച്ചുവെന്നാണ് കണ്ടെത്തല്‍. ജയില്‍ ചാടുമ്പോള്‍ പുതപ്പും തുണിയും വെച്ച് കിടക്കുന്ന രൂപമുണ്ടാക്കി. ഇതുകണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ ഗോവിന്ദച്ചാമി ഉറങ്ങുന്നതായി തെറ്റിദ്ധരിച്ചു.

ഇതാണ് ജയില്‍ ചാടിയ വിവരം അറിയാന്‍ വൈകാന്‍ കാരണം എന്നുമാണ് ഉദ്ദോഗസ്ഥരുടെ മൊഴി. പുലര്‍ച്ചെ 1.10 നാണ് ഗോവിന്ദച്ചാമി സെല്ലില്‍ നിന്ന് പുറത്ത് കടന്നത്. മതില്‍ ചാടാനുള്ളെ അവസരം കാത്ത് മൂന്ന് മണിക്കൂറോളം ജയില്‍ വളപ്പില്‍ ഒളിച്ചിരുന്നു. 4.20 നാണ് ജയില്‍ ചാടിയതെന്നും ഉത്തരമേഖല ജയില്‍ ഡി ഐ ജിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.