സംവിധായകൻ ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്നും കൊച്ചിയിൽ എത്തിച്ചു.

കോയമ്പത്തൂർ: അത്യാസന്ന നിലയിലുള്ള സംവിധായകൻ ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്നും കൊച്ചിയിലേക്ക് എത്തിച്ചു. കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്കാണ് എത്തിച്ചത്. കോയമ്പത്തൂരിൽ നിന്നും റോഡ് മാർഗമായിരുന്നു യാത്ര. കോയമ്പത്തൂർ കെജി ആശുപത്രിയിലാണ് ഷാനവാസ് ചികിത്സയിലുണ്ടായിരുന്നത്.

 

പുതിയ സിനിമയുടെ എഴുത്തുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലായിരുന്നു ഷാനവാസ് നരണിപ്പുഴ. ഹൃദയാഘാതമുണ്ടായ ഷാനവാസിനെ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്ന വഴി രക്തസ്രാവമുണ്ടായി. എഡിറ്ററായി സിനിമ രംഗത്ത് എത്തിയ സംവിധായകനാണ് ഷാനവാസ്. അതീവ ഗുരുതരാവസ്ഥയിലാണ്. 72 മണിക്കൂര്‍ നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. മറ്റ് എന്തെങ്കിലും അസുഖമുണ്ടോയെന്ന കാര്യം വ്യക്തമല്ല. പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്.